സ്കൂളിൽ പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചില്ലെന്നു പരാതി
Friday, November 25, 2022 11:24 PM IST
വെഞ്ഞാറമൂട് : സ്കൂളിൽ കളിച്ചുകൊണ്ടിരിക്കെ പരിക്കേറ്റ വിദ്യാർഥിയെ അധ്യാപകർ ആശുപത്രിയിൽ എത്തിക്കാൻ വൈകിപ്പിച്ചതായി പരാതി. വെഞ്ഞാറമൂട് ആലന്തറ സർക്കാർ യുപി സ്കൂളിലെ രണ്ടാം ക്ലാസ്‌ വിദ്യാർഥിയാണ് സ്കൂളിൽ കളിച്ചുകൊണ്ടിരിക്കെ മുഖമിടിച്ചു വീണത്. വീഴ്ചയിൽ പല്ലിളകി നിലയ്ക്കാത്ത രക്ത പ്രവാഹം ഉണ്ടായിട്ടും കുട്ടിയെ അടിയന്തരമായി ആശുപത്രിയിൽ എത്തിക്കാതെ ഓഫീസ് മുറിയിൽ ഇരുത്തിയതായാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്.
മണിക്കൂറുകൾക്കു ശേഷം കുട്ടിയുടെ ബന്ധു സ്കൂളിൽ എത്തിയ ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത്. ബന്ധു സ്കൂളിൽ എത്തുന്ന നേരം കുട്ടിയുടെ മുഖത്ത് രക്തം ഒലിപ്പിച്ച് ഇരിക്കുകയായിരുന്നു. എന്തുകൊണ്ട് ആശുപത്രിയിൽ കൊണ്ടുപോയില്ലെന്ന് ചോദിച്ചപ്പോൾ വാഹന സൗകര്യം ഇല്ലായിരുന്നു എന്നാണ് അധ്യാപകർ പറഞ്ഞതെന്നു ബന്ധു പറഞ്ഞു. സ്കൂളിന് സ്വന്തമായി ബസും സ്വന്തം വാഹനങ്ങളിൽ എത്തുന്ന അധ്യാപകരും ഉള്ള സ്കൂളിലാണ് അധ്യാപകർ ഒരു പിഞ്ചു കുഞ്ഞിനോട് യാതൊരു ദയയും ഇല്ലാതെ പെരുമാറിയതെന്ന് ബന്ധുക്കൾ പറയുന്നു.
കുട്ടിയെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളജാശുപത്രിയിലേക്കു മാറ്റി. രക്തം ധാരാളം വാർന്നുപോയ കുട്ടി അപകടനില തരണം ചെയ്തുവെന്നും താടിയെല്ലിന് ഗുരുതരമായ പൊട്ടൽ ഉണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.