ഉത്തരവാദിത്തം നിറവേറ്റി : ശശി തരൂർ
Thursday, April 25, 2024 6:25 AM IST
ഒരു ജനപ്രതിനിധിയെന്ന നിലയിൽ തിരുവനന്തപുരത്തെ ജനങ്ങളോടു നീതി പുലർത്താൻ കഴിഞ്ഞൂവെന്നാണ് എന്‍റെ വിശ്വാസം. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും ജനങ്ങൾ എന്നെ വിജയിപ്പിച്ചു. തിരുവനന്തപുരത്തെ വിഷയങ്ങൾ പാർലമെന്‍റിൽ ഫലപ്രദമായി അവതരിപ്പിക്കാൻ സാധിച്ചു.

ദേശീയപാത വികസനത്തിൽ ഒരു എംപിയെന്ന നിലയിൽ നന്നായി ഇടപെട്ടു. ഉദാഹരണത്തിനു കഴക്കൂട്ടം-കാരോടു ബൈപ്പാസിന്‍റെ നിർമാണം പൂർത്തീകരിക്കാനായതു വലിയ സന്തോഷം നൽകുന്ന കാര്യമാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാകുന്നതിൽ സുപ്രധാനമായ നീക്കങ്ങൾ നടത്തി.

ഇതു സംസ്ഥാന സർക്കാരിനും ബോധ്യമുള്ളതാണ്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഇന്‍റഗ്രേറ്റഡ് സെക്യൂരിറ്റി സിസ്റ്റംസ് സ്ഥാപിക്കുകയും പാർക്കിംഗ് ഏരിയ മെച്ചപ്പെടുത്തുകയും ചെയ്തു.

തിരുവനന്തപുരത്തെ ഹൈക്കോടതി ബെഞ്ച് പുനഃസ്ഥാപിക്കാൻ എംപിയായ കാലം മുതൽ ശ്രമിക്കുകയാണ്. പ്രതിപക്ഷ എംപിയെന്ന നിലയിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ബെഞ്ചിനായി ചെയ്തിട്ടുണ്ട്. ബാർസിലോണ ഇരട്ട നഗരം പദ്ധതി സങ്കുചിതമായ രാഷ്ട്രീയതാൽപര്യങ്ങളാൽ നടക്കാതെ പോയതാണ്.

തിരുവനന്തപുരത്ത് എയിംസിനായി പ്രവർത്തിക്കും. അന്താരാഷ്ട്ര നിലവാരമുള്ള റോഡുകളും റെയിൽവേ സ്റ്റേഷന്‍റെ ആധുനികവതക്രണവുമൊക്കെ അജണ്ടയിലുണ്ട്.

തലകുനിച്ച 15 വർഷം: രാജീവ് ചന്ദ്രശേഖർ

അവസരം കളഞ്ഞുകുളിച്ച എംപിയെന്ന വിളിപ്പേരാണു ശശി തരൂരിനു ചേരുന്നത്. 15 വർഷം ഒന്നുംചെയ്യാതെ തിരുവനന്തപുരത്തിന്‍റെ വികസന സാധ്യതകൾ ഇല്ലാതാക്കി. കേന്ദ്രം നൽകിയ ഫണ്ടാണു ദേശീയപാതയ്ക്കും മറ്റും ഉപയോഗിച്ചത്. എന്നാൽ അതു സ്വന്തം അക്കൗണ്ടിൽപെടുത്തിയ എംപിയാണു തരൂർ.

സംസ്ഥാന സർക്കാരും പ്രതിപക്ഷമായ യുഡിഎഫും സംസ്ഥാനത്തെ പുറകോട്ടടിച്ചു. കേന്ദ്ര സർക്കാർ നൽകുന്ന പണം സംസ്ഥാനം ശരിയായ വിധത്തിൽ വിനിയോഗിക്കുന്നില്ല. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിനായി കേന്ദ്രം നൽകുന്ന പണം വകമാറ്റി ചെലവഴിക്കുന്നു.

വികസനത്തിനായി നൽകുന്ന പണം സംസ്ഥാനം ശന്പളം നൽകാൻ ഉപയോഗിക്കുന്നൂവെന്നതു ലജ്ജാകരമാണ്. തീരദേശമേഖലകളിൽ എംപിയായ തരൂരിനെതിരെ വികാരം ശക്തമാണ്. അവശ്യഘട്ടങ്ങളിലൊന്നും എംപി വന്നിട്ടില്ലെന്ന ഗുരുതര പരാതിയാണുള്ളത്. കഴിഞ്ഞ 15 വർഷം എംപിയായ തരൂർ സന്പൂർണ പരാജയമായിരുന്നു. വികസനം മുരടിച്ചുനിൽക്കുന്ന തിരുവനന്തപുരത്തെ ടെക്നോ നഗരമാക്കി മാറ്റും. ഇതു മോദിയുടെ ഗ്യാരന്‍റിയാണ്.

തലസ്ഥാനത്തെ എംപി ജനങ്ങൾക്കൊപ്പം ഇല്ലായിരുന്നു: പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരത്തെ ജനങ്ങൾ ബുദ്ധിമുട്ടനുഭവിച്ചപ്പോഴൊന്നും എംപിയായ ഡോ. ശശി തരൂർ അവർക്കൊപ്പം ഇല്ലായിരുന്നു. കഴിഞ്ഞ 15 വർഷം ഈ നഗരത്തിനായി എന്തു ചെയ്തൂവെന്നു അദ്ദേഹം ഒരു ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.

ഒരു പ്രധാന പദ്ധതിയെങ്കിലും തിരുവനന്തപുരത്ത് കൊണ്ടുവരാൻ തരൂരിനു സാധിച്ചില്ല. പ്രളയകാലത്തും കോവിഡ് മഹാമാരിയിലും എംപി വനവാസത്തിലായിരുന്നു. ജനങ്ങൾക്കൊപ്പം ഉണ്ടായിരുന്നതു ഇടതുപക്ഷ സർക്കാരും അതിന്‍റെ പ്രവർത്തകരുമായിരുന്നു. എംപി വിശ്വപൗരനായിരിക്കാം.

പക്ഷേ നാട്ടിൽ എന്തു ഗുണം ഉണ്ടായിയെന്നു കോണ്‍ഗ്രസുകാരെങ്കിലും വിലയിരുത്തുന്നതു നല്ലതാണ്. കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണനയ് ക്കെതിരെ പാർലമെന്‍റിലോ പുറത്തോ ഒരക്ഷരം മിണ്ടാൻ കോണ്‍ഗ്രസ് എംപിമാർ തയാറായില്ല. തിരുവനന്തപുരത്തിനു വേണ്ടി തരൂർ എന്തെങ്കിലും പറയുമെന്നു വിചാരിച്ചെങ്കിലും അതും ഉണ്ടായില്ല.