അഗസ്ത്യമലയിലെ ആദിവാസികളോട് വോട്ട് ചോദിക്കാൻ പോലും ആരും വന്നില്ല
Tuesday, April 23, 2024 4:34 AM IST
കാട്ടാക്കട: അഗസ്ത്യമല നിരകളിലെ ആദിവാസികളെ നേരിൽ കാണാനോ വോട്ട് അഭ‍്യർഥിക്കാനോ പോലും ഇതുവരേയും സ്ഥാനാർഥികൾ ആരും കാടുതാണ്ടി എത്തിയില്ല.

എങ്കിലും വിഷമം മാറ്റിവച്ച് അഗസ്ത്യമല നിരകളിലെ ആദിവാസികളായ കാണിക്കാൻ വോട്ടിടാൻ എത്തും. പക്ഷേ സഞ്ചരിക്കാൻ വണ്ടി വേണം എന്ന ആവശ‍്യമാണ് ഇവർക്കുള്ളത്.
കഴിഞ്ഞ തവണ വനം വകുപ്പിന്‍റെ ജീപ്പ് നൽകിയിരുന്നു. എന്നാൽ ഇക്കുറി ഇത് സംബന്ധിച്ച് ഒരു അറിയിപ്പും നൽകയിട്ടില്ല. വാഹനമില്ലെങ്കിൽ വോട്ടില്ല എന്നതാണ് ഇവരുടെ പക്ഷം. 20 കിലോമീറ്ററോളം കാടുതാണ്ടി വേണം ഇവർക്ക് വോട്ട് ചെയ്യാൻ എത്തേണ്ടത്.

കോട്ടൂർ ഫോറസ്റ്റ് ഓഫീസിലാണ് വോട്ടിംഗ് സ്റ്റേഷൻ. ആറ്റിങ്ങൽ പാർലമെന്‍റ് മണ്ഡലത്തിൽ ഉൾപ്പെട്ടതാണ് ആയിരംകാൽ മുതൽ ആമല വരെയുള്ള 10 സെറ്റിൻമെന്‍റുകൾ. വന‍്യമൃഗ ശല‍്യം രൂക്ഷമായതിനാൽ കാൽ നടയായി സഞ്ചരിക്കുക ദുഷ്ക്കരമാണെന്നാണ് ഇവർ പറയുന്നത്.