റോഡിന്‍റെ ശോച്യാവസ്ഥ; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി നാട്ടുകാർ
Friday, April 26, 2024 6:46 AM IST
കാട്ടാക്കട: ഇക്കുറി വോട്ടിനില്ലെന്ന കടുപിടുത്തത്തിൽ നാട്ടുകാർ. ആറ്റിങ്ങൽ പാർലമെന്‍റ് മണ്ഡലം വരുന്ന പൂവച്ചൽ പഞ്ചായത്തിലെ കല്ലാമം - അരുവിക്കുഴി നിവാസികളാണ് പ്രതിഷേധിക്കുന്നത്. സഞ്ചാരത്തിന് ഏക ആശ്രയമായ കല്ലാമം- അരുവിക്കുഴി റോഡിന്‍റെ ദയനീയാവസ്ഥയിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.

പുറംലോകവുമായി ബന്ധപ്പെടാൻ കഴിയുന്ന ഈ റോഡ് തകർന്നിട്ട് കഴിഞ്ഞ ഏഴുവർഷമായി. ടാറിളകി മെറ്റലിളകി കിടക്കുന്ന റോഡിൽ കുണ്ടും കുഴിയുമാണ്. ഇതുവഴിയുള്ള ബസ് സർവീസും നിലച്ചു. ഒട്ടോക്കാരും ടാക്‌സിക്കാരും പലപ്പോഴും ഓട്ടം വിളിച്ചാൽ വരാറില്ല. അതിനാൽ തന്നെ ഇവിടുത്തുകാരുടെ ദുരിതം പറയാനും കഴിയാത്ത അവസ്ഥ.

അടുത്തിടെ 15 തവണയാണ് ഇവിടെ ബൈക്കപകടം നടന്നത്. നിരവധി സ്‌കൂൾ ബസുകൾ അടക്കം വന്നുപോകുന്ന സ്ഥലമാണ്. പുതിയ അധ്യായന വർഷത്തിൽ ബസ് സർവീസ് നിറുത്തുമെന്നും സ്‌കൂൾ അധികൃതർ അറിയിച്ചിരിക്കുകയാണ്. ആരാധനാലയങ്ങളും അങ്കണവാടികളുമുള്ള ഇവിടെ റോഡിന്‍റെ അവസ്ഥ കാരണം വികസനം പോലും അന്യമാകുന്നു.

പലതവണ റോഡ് നന്നാക്കാൻ നിവേദനങ്ങളും പരാതികളും നൽകിയെങ്കിലും ഒരു ഫലവുമില്ല. സ്ഥാനാർഥികൾ പോലും ഇതു വഴി വന്നില്ല. ഈ അവസ്ഥയിലാണ് ഇന്നു നടക്കുന്ന തെരെഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാൻ നാട്ടുകാർ തീരുമാനമെടുത്തത്.