നെയ്യാർ വനത്തിൽ ബൂത്തില്ല; കാടുതാണ്ടിയും കടത്തുകടന്നും കാണിക്കാരെത്തും.. വോട്ടുചെയ്യാൻ
Wednesday, April 24, 2024 6:30 AM IST
കാട്ടാക്കട: കാടിന്‍റെ മക്കൾ ഇക്കുറിയും വോട്ടു ചെയ്യാനെത്തും. എന്നാൽ നെയ്യാർ വനത്തിൽ ബൂത്തില്ലാത്തതിനാൽ ഇക്കുറിയും കാടുതാണ്ടണം. നെയ്യാർ വന്യജീവി സങ്കേത്തിലാണ് അമ്പൂരി പഞ്ചായത്തിലെ പുരവിമല മുതൽ കൊമ്പൈക്കാണിവരെ കാണിക്കാരുള്ളത്. തിരുവനന്തപുരം പാർലമെന്‍റ് മണ്ഡലത്തിൽപ്പെട്ടതാണ് ഈ മലനിരകൾ.

ഉൾവനത്തിലടക്കം താമസിക്കുന്ന ആദിവാസികളായ കാണിക്കാർക്കു വോട്ടുചെയ്യണമെങ്കിൽ പോളിംഗ് ബൂത്തായ മായം സ്‌കൂളിലെത്തണം. കാടും പുഴയും താണ്ടിവേണം ഇവിടെയെത്താൻ. വനത്തിൽ കാട്ടുമൃഗശല്യം രൂക്ഷമാണ്. കാട്ടാനകളും പോത്തും പന്നികൂട്ടങ്ങളും ഇഷ്ടം പോലെ വിഹരിക്കുന്ന ഇടമാണിവിടം.

നെയ്യാറിനു കുറുകെയുള്ള പാലം നിർമാണ ഘട്ടത്തിലാണ്. വനത്തിൽ ഒരു പോളിംഗ് സ്റ്റേഷൻ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പലതവണ ആദിവാസികളും നാട്ടുകാരും നിദേനങ്ങൾ നൽകിയെങ്കിലും ഫലമുണ്ടാ യില്ല.

കഴിഞ്ഞ തവണ ഇവർ നാമമാത്രമായി മാത്രമേ വോട്ട് ചെയ്യാനെത്തിയുള്ളൂ. എന്നാൽ ഇക്കുറി പാര്‌ട്ടിപ്രവർത്തകരും സ്ഥാനാർഥികളുമെത്തി. അതോടെ നെയ്യാർ വനത്തിലും ഇലക്ഷൻ ജ്വരം ബാധിച്ചു. അതിനാൽതന്നെ കാടും പുഴയും താണ്ടി തയാറായിരിക്കുകയാണ് കാണിക്കാർ.