കൊട്ടിക്കലാശം...
Wednesday, April 24, 2024 6:30 AM IST
ആവേശമുയർത്തി ഡോ. ശശി തരൂർ

തിരുവനന്തപുരം: അവസാന ലാപ്പിൽ പ്രചാരണത്തിൽ ആവേശമുയർത്തി തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി ശശി തരൂർ. ഇന്നലെ തരൂരിനു വേണ്ടി വോട്ടു ചോദിക്കാൻ എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് തലസ്ഥാനത്ത് എത്തിയതോടെ പ്രവർത്തകരുടെ ആവേശം വാനോളമുയർന്നു. കവടിയാറിൽ നടന്ന "സ്കാൻ മി കാന്പ'ൻ പരിപാടി സച്ചിൻ പൈലറ്റ് ഉദ്ഘാടനം ചെയ്തു.

ശശി തരൂരിന്‍റെ പതിനഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ ലഭ്യമാകുന്ന ക്യൂആർ കോഡ് പ്രിന്‍റ് ചെയ്ത ടീ ഷർട്ട് അനാച്ഛാദനം ചെയ്തു കൊണ്ടാണ് അദ്ദേഹം പരിപാടിക്കു തുടക്കം കുറിച്ചത്. പരിപാടിക്കു ശേഷം ശശി തരൂരിനൊപ്പം കാർ ഡ്രൈവ് ചെയ്താണ് നെയ്യാറ്റിൻകരയിലെ റോഡ് ഷോയിൽ പങ്കെടുക്കുന്നതിനായി സച്ചിൻ പോയത്. നെയ്യാറ്റിൻകരയിൽ നടന്ന റോഡ് ഷോ അവസാന ലാപ്പിൽ കോണ്‍ഗ്രസ് പ്രവർത്തകരുടെ ആവേശം വാനോളമുയർത്തി.

സ്ഥാനാർഥിയുടെ മണ്ഡല പര്യടനം ഇന്ന് ഉച്ചക്ക് സമാപിക്കും. പര്യടനം എത്തിയ സ്ഥലങ്ങളിലെല്ലാം വെയിലിനെപ്പോലും അവഗണിച്ചു കൊണ്ട്, ജനങ്ങൾ വന്പിച്ച സ്വീകരണമാണ് നൽകിയത്. തീരദേശത്തെ ജനങ്ങൾ വള്ളത്തിന്‍റെ മോഡലും പങ്കായവും എല്ലാം നൽകിയപ്പോൾ അത് വെറും ഉപഹാരം മാത്രമല്ല സ്ഥാനാർഥിയോടുള്ള സ്നേഹപ്രകടനം കൂടിയായിരുന്നു. മൂന്നാഴ്ച്ച നീണ്ടുനിന്ന പ്രചാരണത്തിന്‍റെ സമാപനം ഇന്നു വൈകുന്നേരം നാലിനു പേരൂർക്കടയിൽ നടക്കും.

ആവേശത്തിരയിളക്കി പന്ന്യന്‍റെ റോഡ് ഷോ

തിരുവനന്തപുരം: തലസ്ഥാനത്ത് ആവേശത്തിരയിളക്കി എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്‍റെ റോഡ് ഷോ. പാറശാലയിൽ നിന്നാരംഭിച്ച റോഡ് ഷോ മുൻ സ്പീക്കർ എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. മാങ്കോട് രാധാകൃഷ്ണൻ പങ്കെടുത്തു. നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകന്പടിയോടെയായിരുന്നു റോഡ് ഷോ നടന്നത്.

പാതയുടെ ഇരുവശത്തും സ്ഥാനാർഥിക്ക് അഭിവാദ്യം അർപ്പിക്കാൻ വൻ ജനാവലി കാത്തുനിന്നു. പര്യടനം ഉച്ചയോടെ കഴക്കൂട്ടത്ത് സമാപിച്ചു. തുടർന്ന് വൈകുന്നേരം പള്ളിത്തുറയിൽ നിന്ന് ആരംഭിച്ച തീരദേശ റോഡ് ഷോ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. രാത്രി വൈകി പൂവാറിലാണ് പര്യടനം സമാപിച്ചത്.

ജീവനക്കാർക്കായി കത്തെഴുതി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കേന്ദ്രവിഹിതമായി കേരളത്തിനു ലഭ്യമാക്കുന്ന ഫണ്ട് ആദ്യം സർക്കാർ ജീവനക്കാരുടെ ശന്പളവും പെൻഷനും വിതരണം നൽകാൻ വിനിയോഗിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി നിർമലാ സീതാരാമനു കത്തെഴുതിയതായി എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ.

സംസ്ഥാനത്ത് സാന്പത്തിക ക്രമക്കേടാണ് നടക്കുന്നത്. കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന തുക ആദ്യം പെൻഷനും മൂന്നര ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്കുള്ള ശന്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ ഉപയോഗിക്കണം. കെഎസ്ആർടിസിയിൽനിന്നു വിരമിച്ചവർക്ക് പെൻഷൻ ലഭിച്ചിട്ട് മാസങ്ങളായി. അവരുടെ വിഷമം സർക്കാർ കണക്കിലെടുക്കുന്നില്ല.

കേരളത്തിൽ തെറ്റായ സാന്പത്തിക നയമാണെന്ന് റിസർവ് ബാങ്ക് തന്നെ പറഞ്ഞിട്ടുള്ളതാണ്. സുപ്രീം കോടതിയും അത് ശരിവച്ചതാണ്. സർക്കാർ ജീവനക്കാരോട് മനുഷത്വപരമായി പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്‍റെ സാന്പത്തിക ദുർഭരണമാണ് ഈ അവസ്ഥയിലെത്തിച്ചത്. ശന്പള വിതരണത്തിനു പോലും കടമെടുക്കേണ്ടി വരുന്നത് സംസ്ഥാനത്തെ വലിയ സാന്പത്തിക പ്രതിസന്ധിയിലേക്കാണ് നയിക്കുക. രാജ്യത്തിനുവേണ്ടി സേവനം ചെയ്യുന്ന സർക്കാർ ജീവനക്കാരുടേയും ഉദ്യോഗസ്ഥരുടേയും ശന്പളം വൈകുന്നത് സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനത്തേയും പൊതുജനസേവനങ്ങളേയും പ്രതികൂലമായി ബാധിക്കും.

ഇതൊഴിവാക്കാൻ ശന്പള വിതരണം ഉറപ്പാക്കി മാത്രമേ സംസ്ഥാനത്തിന് ഫണ്ട് നൽകാവൂ എന്നും രാജീവ് ചന്ദ്രശേഖർ കത്തിൽ ആവശ്യപ്പെട്ടു.

ആവേശമായി അടൂർ പ്രകാശ്

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമെന്‍റ് മണ്ഡലത്തിയെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്‍റെ പര്യടന പരിപാടികൾക്ക് സമാപനം കുറിച്ചു. പ്രചാരണത്തിന്‍റെ അവസാന ലാപ്പിൽ തികഞ്ഞ ആത്മാവിശ്വാസത്തിലാണ് സ്ഥാനാർഥി.

മികച്ച രീതിയിലുള്ള ജനങ്ങളുടെ പ്രതികരണം തന്നെയാണ് അടൂർ പ്രകാശിന്‍റെ ആത്മവിശ്വാസമെന്ന് കോണ്‍ഗ്രസ് പ്രവർത്തകർ പറയുന്നു. ജനം വെറുത്ത സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കെതിരെയുള്ള ജനവികാരമായിരിക്കും യുഡിഎഫിന്‍റെ വിജയമെന്ന് പണയിൽ കടവിൽ നടന്ന പര്യടന പരിപാടിയിൽ അടൂർ പ്രകാശ് പറഞ്ഞു. ഇന്നു നടക്കുന്ന കൊട്ടിക്കലാശത്തിലും സ്ഥാനാർഥി പങ്കെടുക്കും.

സ്വീകരണങ്ങൾ ഏറ്റുവാങ്ങി വി. ജോയി

ആറ്റിങ്ങൽ: ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി വി. ജോയിയുടെ സ്ഥാനാർഥിര്യടനം പൂർത്തിയായി. മൂന്നു റൗണ്ടുകളിലായി ഏഴു നിയമസഭാ മണ്ഡലങ്ങളിലാണു സ്ഥാനാർഥി പര്യടനം നടത്തിയത്.

1300 ലധികം കേന്ദ്രങ്ങളിലായിരുന്നു ലോകസഭാ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സ്ഥാനാർത്ഥിക്ക് സ്വീകരണം ഒരുക്കിയത്. വൻജനപങ്കാളിത്തം ആയിരുന്നു ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാർഥിയെ കാത്തിരുന്നത്. പൊതുവായ സ്ഥാനാർഥി പര്യടനത്തിനു മുൻപ് മണ്ഡലത്തിലെ ഉൗരുകളും തീരപ്രദേശങ്ങളും ക്യാന്പസുകളിലും എല്ലാം വി. ജോയ് എത്തിയിരുന്നു.

പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടുറപ്പിച്ച ശേഷമാണ് ആറ്റിങ്ങലിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചാരണം കൊട്ടികലാശത്തിലേക്കു കടക്കുന്നത്. പരസ്യപ്രചാരണത്തിന്‍റെ അവസാന ദിവസമായ ഇന്ന് മണ്ഡലത്തിലുടനീളം സ്ഥാനാർഥിയുടെ റോഡ് ഷോയാണ് നിശ്ചയിച്ചിട്ടുള്ളത്. രാവിലെ പത്തുമണിയോടെ കാട്ടാക്കടയിൽ നിന്നാരംഭിച്ച് ഉച്ചയ്ക്ക് വർക്കലയിൽ സമാപിക്കുന്ന രീതിയിലാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് മൂന്നോടെ ആറ്റിങ്ങൽ ഠൗണിൽ നടക്കുന്ന കൊട്ടിക്കലാശത്തിലും സ്ഥാനാർഥി പങ്കെടുക്കും.

വികസന രേഖ പ്രകാശനം ചെയ്ത് വി. മുരളീധരൻ

ആറ്റിങ്ങൽ: ഠൗണുകൾ കേന്ദ്രീകരിച്ച് കച്ചവടക്കാരേയും നാട്ടുകാരെയും നേരിൽക്കണ്ട് വോട്ടുറപ്പിച്ച് ആറ്റിങ്ങൽ ബിജെപി-എൻഡിഎ സ്ഥാനാർഥി വി. മുരളീധരൻ. ആര്യനാട്, മലയിൻകീഴ്, വട്ടപ്പാറ, കല്ലറ, കിളിമാനൂർ ടൗണുകളിലാണ് വി. മുരളീധരൻ കാൽനട പ്രചാരണം നടത്തിയത്. പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ സ്ഥാനാർഥിക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണവും നടന്നു.

ആറ്റിങ്ങൽ മണ്ഡലത്തിനായി വി. മുരളീധരൻ തയാറാക്കിയ വികസന രേഖയുടെ പ്രകാശനവും ഇന്നലെ നടന്നു. ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ കുമ്മനം രാജശേഖരനു നൽകി പ്രകാശനം ചെയ്തു. വിദേശകാര്യമന്ത്രി എസ് .ജയശങ്കർ പുറത്തിറക്കിയ കരട് രേഖയിൽ പൊതുജനാഭിപ്രായം കൂടി ഉൾപ്പെടുത്തിയാണ് അന്തിമരേഖ പ്രസിദ്ധീകരിച്ചത്.3

"സ്കാൻ മി കാന്പയിന്' തുടക്കം

തിരുവനന്തപുരം: തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂരിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം "സ്കാൻ മി കാന്പയിന് ’ തുടക്കമായി. ഇന്നലെ വൈകുന്നേരം 3.30 ന് കവടിയാർ പാർക്കിൽ നടന്ന ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് ഉദ്ഘാടനം ചെയ്തു.

കാന്പയിന്‍റെ ഭാഗമായി ഡോ. ശശി തരൂരിന്‍റെ പതിനഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ ലഭ്യമാകുന്ന ക്യൂആർ കോഡ് പ്രിന്‍റ് ചെയ്ത ടീഷർട്ട് അനാച്ഛാദനം ചെയ്തു കൊണ്ടാണ് കാന്പയിൻ തുടക്കം കുറിച്ചത്. സ്ഥാനാർഥി ഡോ. ശശി തരൂർ, ജോണ്‍ വിനേഷ്യസ് തുടങ്ങിയവർ പങ്കെടുത്തു.