കനകക്കുന്ന് പരിസരത്ത് മാലിന്യം കുന്നുകൂടുന്നു
Tuesday, April 23, 2024 4:34 AM IST
പേരൂര്‍ക്കട: സ്മാര്‍ട്ട് സിറ്റി പദ്ധതി പേരിലൊതുങ്ങുമ്പോള്‍ ചരിത്രമുറങ്ങുന്ന തിരുവനന്തപുരം കനകക്കുന്ന് പരിസരത്ത് മാലിന്യം കുന്നുകൂടുന്നു.

കനകക്കുന്നില്‍ ആര്‍മിയുടെ വിമാനത്തിന്‍റെ മാതൃക സ്ഥാപിച്ചിരിക്കുന്ന ഭാഗത്താണ് മാലിന്യനിക്ഷേപം രൂക്ഷം‌. മാലിന്യവും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും നിക്ഷേപിക്കുന്നതിന് ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ വലിച്ചെറിയുന്നതാണ് പ്രശ്‌നത്തിനു കാരണം. രാത്രികാലങ്ങളില്‍ ഇവിടെ എത്തുന്നവരാണ് ശുചിത്വത്തിന് പ്രാധാന്യം നല്‍കാതെ മാലിന്യം വലിച്ചെറിയുന്നത്.

പൊട്ടിയ ഹെല്‍മെറ്റുകളും ക്യാരിബാഗുകളും പ്ലാസ്റ്റിക് ബാഗുകളും ആഹാരം നിറച്ചിട്ടുള്ള പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളും കൂടാതെ പേപ്പര്‍ വേസ്റ്റുകളുമാണ് വലിച്ചെറിയുന്നവയിൽ കൂടുതൽ. മറ്റൊരുവശത്ത് കുന്നുകൂടി കിടക്കുന്നത് യൂസ് ആൻഡ് ത്രോ കപ്പുകളാണ്.

മാലിന്യം യഥാസമയം നീക്കം ചെയ്യാത്തതും പ്രശ്‌നമായിട്ടുണ്ട്. ആഹാരാവശിഷ്ടങ്ങള്‍ അന്വേഷിച്ചെത്തുന്ന തെരുവുനായ്ക്കള്‍ പൊതുജനങ്ങള്‍ക്കുതന്നെയാണ് ഭീഷണി സൃഷ്ടിക്കുന്നത്.