അണുനശീകരണം നടത്തി ചരിത്രംകുറിച്ച് വിഴിഞ്ഞം തുറമുഖം
Thursday, April 25, 2024 6:25 AM IST
വിഴിഞ്ഞം: ചരിത്രത്തിൽ ആദ്യമായി കപ്പലുകൾക്ക് അണുന ശീകരണം നടത്തി വിഴിഞ്ഞം തുറമുഖം. അന്താരാഷ്ട്ര തുറമുഖ നിർമാതാവായ അദാനിയുടെ കപ്പലുകൾക്കുതന്നെ സാനിറ്റേഷൻ നടത്തി സർട്ടിഫിക്കറ്റ് നൽകാനുള്ള ഭാഗ്യവും തുറമുഖത്തിനു ലഭിച്ചു.

വിഴിഞ്ഞത്തുനിന്ന് കൊളംബോയിലേക്ക് നിർമാണ പ്രവർത്തനത്തിന് പോകുന്ന ടഗ്ഗായ ജലഷ്വ -5, ഡ്രഡ്ജറായ ശാന്തി സാഗർ -10 എന്നിവക്കാണ് അണുനശീകരണം നടത്തി ഇന്‍റർനാഷണൽ ഷിപ്പ് സാനിറ്റേഷൻ എക്സംഷൻ സർട്ടിഫിക്കറ്റ് നൽകിയത്. കൊളംബോയ്ക്ക് സമീപമെത്തുന്ന ടഗ്ഗിനെയും ഡ്രഡ്ജറി നെയും മറ്റൊരു വിദേശകപ്പൽ കെട്ടിവലിച്ചു തീരത്തടുപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

അന്താരാഷ്ട്ര നിയമമനുസരിച്ച് സാനിറ്റേഷൻ സൗജന്യമാണെങ്കിലും പോർട്ട് ഡ്യൂസ്, ചാനൽ ഫീസ് എന്നിവയിൽ കേരള സർക്കാരിനും വരുമാനം ലഭിക്കും. കോവിഡ് സമയത്ത് പുറംകടലിൽ നങ്കൂരമിടുന്ന കപ്പലുകളിൽ അണുനശീകരണത്തിനു തുറമുഖ അധികൃതർ നേതൃത്വം നൽകിയെങ്കിലും വാർഫിൽ അടുപ്പിച്ചുള്ള പരിശോധനകൾക്കുശേഷം സർട്ടിഫിക്കറ്റ് നൽകുന്നത് ഇതാദ്യമായാണ്.

കൊച്ചിൽ പോർട്ട് ഹെൽത്ത് ഓഫീസർ ശ്രാവൺ, വിഴിഞ്ഞം പോർട്ട് പർസർ ബിനുലാൽ, അസി. പോർട്ട് കൺസർവേറ്റർ അജീഷ് എന്നിവർ നേതൃത്വം നൽകി. സത്യം ഷിപ്പിംഗ് ഏജന്‍റ് എംഡി അജിത് പ്രസാദ് ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.