ഷെഫീക്ക് വധശ്രമക്കേസ്: കോടതി നാളെ തെളിവെടുക്കും
Tuesday, August 20, 2024 11:36 PM IST
തൊടുപുഴ: കോളിളക്കം സൃഷ്ടിച്ച ഷെഫീക്ക് വധശ്രമക്കേസിൽ ആശുപത്രിയിൽ കഴിയുന്ന ഷെഫീക്കിനെ നാളെ തൊടുപുഴ അഡീഷണൽ സെഷൻസ് നന്പർ -1 കോടതി ജഡ്ജി ആഷ് കെ. ബാൽ നേരിട്ടുകണ്ട് തെളിവെടുക്കും.

പിതാവിന്‍റെയും രണ്ടാനമ്മയുടെയും ക്രൂരമർദനത്തെത്തുടർന്ന് ആരോഗ്യപ്രശ്നങ്ങളുള്ള ഷെഫീക്കിന് കോടതിയിൽ നേരിട്ട് ഹാജരാകുന്നതിനോ മൊഴി നൽകുന്നതിനോ കഴിയില്ല. ഈ സാഹചര്യത്തിൽ കുട്ടിയുടെ അവസ്ഥ മനസിലാക്കി കോടതി നേരിട്ടെത്തി തെളിവെടുക്കണമെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ ഹർജി പരിഗണിച്ചാണ് ജഡ്ജി ആഷ് കെ. ബാൽ അസാധാരണ നടപടിക്ക് ഉത്തരവിട്ടത്.

വാദി, പ്രതിഭാഗം അഭിഭാഷകരും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. ഡോക്ടർമാരുടെ സാന്നിധ്യത്തിലാകും തെളിവെടുപ്പ്.

2013 ജൂലൈ 15 നായിരുന്നു ഷെഫീക്കിന് പിതാവിന്‍റെയും രണ്ടാനമ്മയുടെയും ക്രൂരമർദനമേറ്റത്. തലയ്ക്കും ശരീരത്തും മാരക പരിക്കുകളോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ അന്വേഷണത്തെത്തുടർന്നാണ് ക്രൂര പീഡനത്തിന്‍റെ വിവരങ്ങൾ പുറത്തുവന്നത്. കട്ടപ്പനയിലെയും വെല്ലൂരിലെയും ആശുപത്രികളിൽ നൽകിയ വിദഗ്ധ ചികിത്സയ്ക്കൊടുവിലാണ് ഷെഫീക്ക് ജീവിതത്തിലേക്കു തിരിച്ചുവന്നത്.

തലച്ചോറിനേറ്റ ഗുരുതരമായ പരിക്കിനെത്തുടർന്ന് ഷെഫീക്ക് കഴിഞ്ഞ 11 വർഷമായി ബുദ്ധിവികാസമില്ലാതെ സംസാരിക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലാണ്. സർക്കാർ നിയോഗിച്ച രാഗിണി എന്ന ആയയുടെ സംരക്ഷണയിലാണ് അൽ അസ്ഹർ മെഡിക്കൽ കോളജിൽ പ്രത്യേകം ക്രമീകരിച്ച മുറിയിൽ ഷെഫീക്ക് കഴിയുന്നത്.

ഷെഫീക്കിന്‍റെ അയൽവാസികൾ, ചികിത്സിച്ച ഡോക്ടർമാരായ കുമളി ഗവ. ആശുപത്രിയിലെ ഡോ. സുജിത്കുമാർ, പെരിയാർ ആശുപത്രിയിലെ ഡോ. സഞ്ജയ് കുമാർ, കട്ടപ്പന സെന്‍റ് ജോണ്‍സ് ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ. നിഷാന്ത് പോൾ, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ ഡോ. ജോർജ് തര്യൻ എന്നിവരടക്കമുള്ള സാക്ഷികളെ വിസ്തരിച്ചിരുന്നു. ആശുപത്രികളിൽനിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റുകളടക്കം കോടതിയിൽ തെളിവുകളായി ഹാജരാക്കിയിരുന്നു.

കേസിൽ ഹാജരായ സാക്ഷികളെല്ലാം പ്രതികൾക്കെതിരേയാണ് കോടതിയിൽ മൊഴിനൽകിയത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. രാജേഷ്, പ്രതികൾക്കായി സാബു ജേക്കബ്, മനേഷ് പി. കുമാർ, ഡെൽവിൻ പൂവത്തിങ്കൽ, സാന്ത്വന എന്നിവരാണ് ഹാജരാകുന്നത്.