മുല്ലപ്പെരിയാർ വിഷയത്തിൽ സത്വര നടപടിയുണ്ടാകണം: ഇടുക്കി രൂപത
Monday, August 19, 2024 11:21 PM IST
കരിമ്പൻ: മുല്ലപ്പെരിയാർ വിഷയത്തിൽ സത്വര നടപടി ഉണ്ടാകണമെന്ന് ഇടുക്കി രൂപത. മുല്ലപ്പെരിയാർ ഉയർത്തുന്ന ഭീതിയുടെ നിഴലിലാണ് ഇപ്പോൾ കേരള സമൂഹം. 50-60 വർഷങ്ങൾ മാത്രം ആയുസുള്ള ഒരു അണക്കെട്ടിന്‍റെ ചുവട്ടിൽ 130 വർഷങ്ങളായി കഴിയുന്നവരെ ഡാം സുരക്ഷിതമാണെന്ന് വിശ്വസിപ്പിക്കാനാണ് ശ്രമം നടത്തുന്നത്. കാലപ്പഴക്കം ബലക്ഷയം വരുത്തിയ നിലവിലെ ഡാമിന് പകരം പുതിയ ഡാം നിർമിക്കുക മാത്രമാണ് പരിഹാരം. ഡാം കാലഹരണപ്പെട്ടുവെന്നും അപകടാവസ്ഥയിലാണെന്നും പറഞ്ഞത് ഔദ്യോഗിക കേന്ദ്രങ്ങളാണ്.

2011ലെ യുഎൻ റിപ്പോർട്ടിൽ മുല്ലപ്പെരിയാർ ഡാം കാലപ്പഴക്കം സംഭവിച്ചതായതിനാൽ പുതിയ ഡാം നിർമിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ടിൽ മുല്ലപ്പെരിയാർ ഡാം ഭീഷണിയാണെന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ടും ജനം ആശങ്കപ്പെടേണ്ട, ആശങ്കാജനകമായ വാർത്തകൾ പ്രചരിപ്പിക്കരുത് എന്നൊക്കെ പറഞ്ഞ് ആളുകളെ പറ്റിക്കുന്ന രാഷ്ട്രീയ നേതാക്കളുടെയും ഭരണകൂടത്തിന്‍റെയും ഉദ്ദേശ്യശുദ്ധി സംശയിക്കപ്പെടുന്നതാണ്.

നാളുകൾക്കു മുമ്പ് അണക്കെട്ട് അപകടാവസ്ഥയിലാണെന്ന് പറഞ്ഞ് തെരുവിൽ സമരം നടത്തിയവർ ഇപ്പോൾ ഇത് സുരക്ഷിതമാണ് എന്ന് വാശി പിടിക്കുന്നതിന്‍റെ പിന്നിലെ ഇരട്ടത്താപ്പ് ജനത്തെ കൂടുതൽ ആശങ്കയിലാഴ്ത്തുന്നു. രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള വിഷയമായതിനാൽ കേന്ദ്രസർക്കാർ ഈ വിഷയത്തിൽ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കണം. തമിഴ്നാടിന് ജലം കൊടുക്കേണ്ടത് ആവശ്യമാണ്. കേരളത്തിലുള്ള ജനങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ കഴിഞ്ഞ നാളുകളിൽ കേരള സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ വളരെ വലുതാണ്. കാര്യഗൗരവത്തോടെ വിഷയത്തെ കൈകാര്യം ചെയ്യുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടു.

പുതിയ ഡാം നിർമിക്കുന്നതിനു കാലതാമസം ഉണ്ടാകുമെന്നതിനാൽ ദ്രുതഗതിയിലുള്ള പ്രശ്നപരിഹാരത്തിന്‍റെ ഭാഗമായി ഡാമിൽ സംഭരിക്കുന്ന ജലത്തിന്‍റെ അളവ് പരമാവധി കുറച്ച് ഡാമിലേയ്ക്കുള്ള മർദ്ദം കുറയ്ക്കണം. തമിഴ്നാടിന് ജലം നൽകുന്നതിനുള്ള മറ്റു മാർഗങ്ങൾ അടിയന്തരമായി കണ്ടെത്തി നടപ്പിലാക്കണം. ശേഷം കാലതാമസം കൂടാതെ പുതിയ ഡാം നിമിച്ച് നാടിനെ സംരക്ഷിക്കാൻ ഭരണകൂടം തയാറാകണം.

തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജനപ്രതിനിധികൾ സ്വാർഥതാത്പര്യങ്ങൾ വെടിഞ്ഞ് ജനഹിതം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നതിനുള്ള ഇച്ഛാശക്തി കാണിക്കണമെന്നും ഇടുക്കി രൂപതയ്ക്കുവേണ്ടി മീഡിയാ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് അറിയിച്ചു.