അവശ്യസാധനങ്ങളുടെ വില നിയന്ത്രണത്തിന് ജില്ലാ ഭരണകൂടം
Monday, August 19, 2024 11:21 PM IST
ഇടുക്കി: ഓണത്തോടനുബന്ധിച്ച് പഴം, പച്ചക്കറി, നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വില നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം രംഗത്ത്. ഇതിന്‍റെ ഭാഗമായി ഭക്ഷ്യ- കൃഷി വകുപ്പുകളുടെയും വ്യാപാരി പ്രതിനിധികളുടെയും യോഗം ജില്ലാ കളക്ടർ വി.വിഗ്നേശ്വരി വിളിച്ചുചേർത്തു. ജനങ്ങൾക്ക് സഹായകരമാകുന്ന തരത്തിൽ വ്യാപാരികളുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാകണമെന്ന് കളക്ടർ നിർദേശിച്ചു.

വിലവിവര പട്ടിക നിർബന്ധമായി പ്രദർശിപ്പിക്കണം. മികച്ച ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കാൻ വ്യാപാരികൾ ശ്രമിക്കണം. മികച്ച സേവനം നൽകുന്നതിലൂടെ ബിസിനസ് മെച്ചപ്പെടും. ഓണത്തോടനുബന്ധിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്യുന്പോൾ ഇവയുടെ പൂഴ്ത്തിവയ്പ്മൂലം വിപണിയിൽ വില കൂടുന്ന സാഹചര്യം ഒഴിവാക്കണം. ഇതിനായി ഭക്ഷ്യ വകുപ്പ് സ്ക്വാഡിന്‍റെ പ്രവർത്തനവും പരിശോധനയും കർശനമാക്കും.
ലീഗൽമെട്രോളജി രംഗത്തിറങ്ങും

അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത ലീഗൽ മെട്രോളജി പരിശോധിച്ച് ഉറപ്പാക്കും. റവന്യു, ലീഗൽ മോട്രോളജി, പൊതുവിതരണം, പോലീസ്, ഫുഡ് സേഫ്റ്റി, ആരോഗ്യം എന്നീ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് ജില്ലാ കളക്ടറുടെ നേത്യത്വത്തിൽ ജില്ലയിലാകെ പരിശോധന നടത്തും. ഈ വർഷം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ 615 പരിശോധനകൾ നടത്തുകയും 58 ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തു. ക്രമക്കേടുകൾ കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങൾക്കെതിരേ നടപടികൾ സ്വീകരിച്ചുവരികയാണ്. സംയുക്ത പരിശോധനയുടെ റിപ്പോർട്ട് ക്രോഡീകരിച്ച് നൽകാൻ ജില്ലാ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വഴിയോര കച്ചവടം

വഴിയോര കച്ചവടക്കാർ വിപണി കൈയടക്കുന്നത് വ്യാപാര പ്രതിനിധികൾ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത്തരം കച്ചവടക്കാർക്ക് വെന്‍റിംഗ് ഏരിയ നിശ്ചയിച്ച് നൽകിയില്ലെങ്കിൽ ഉത്സവ സീസണുകളിൽ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നും വഴിയോര കച്ചവടക്കാരുമായി ബന്ധപ്പെട്ട മീറ്റിംഗിൽ വ്യാപാര പ്രതിനിധികളെ കൂടി ഉൾപ്പെടുത്തണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. അതത് തദ്ദേശ സ്ഥാപനങ്ങൾ തയാറാക്കുന്ന ബൈലോകളുടെ അടിസ്ഥാനത്തിൽ വെന്‍റിംഗ് കമ്മിറ്റികൾ നൽകുന്ന വെന്‍റിംഗ് സർട്ടിഫിക്കറ്റ് പ്രകാരമാണ് വഴിയോര കച്ചവടക്കാർ പ്രവർത്തിക്കേണ്ടതെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടർ അറിയിച്ചു.

യോഗത്തിൽ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിവർ പങ്കെടുത്തു.