റവന്യു വകുപ്പ് രേഖകൾ നൽകാത്തതിനാൽ വീടു നിർമിക്കാൻ സാധിക്കാതെ വീട്ടമ്മ
Monday, August 19, 2024 11:21 PM IST
കട്ടപ്പന: ലൈഫിൽ വീട് അനുവദിച്ചെങ്കിലും റവന്യു വകുപ്പ് രേഖകൾ നൽകാത്തതിനാൽ വീട് നിർമിക്കാൻ സാധിക്കാതെ വിധവയും രോഗിയുമായ വീട്ടമ്മ. കട്ടപ്പന മുനിസിപ്പാലിറ്റിയിൽ കല്യാണത്തണ്ട് ഉറമ്പിൽ ചന്ദ്രികാ സുകുമാരനാണ് തകർന്നുവീഴാറായ വീട്ടിൽ ജീവിതം തള്ളിനീക്കുന്നത്.

വർഷങ്ങളായി ചന്ദ്രികയും ഭർത്താവും കല്യാണത്തണ്ടിലാണ് താമസിക്കുന്നത്. കല്ലു ചുമന്നുണ്ടാക്കിയ വീട്ടിലാണ് ഇരുവരും ജീവിച്ചിരുന്നത്. എട്ടുവർഷം മുമ്പ് ഭർത്താവ് മരിച്ചു. വാർധക്യവും രോഗവും അലട്ടുന്ന ചന്ദ്രിക ചോർന്നൊലിച്ചും വിണ്ടുകീറിയും ഏതുസമയവും തകരുന്ന അവസ്ഥയിലുള്ള വീട്ടിലാണ് താമസിക്കുന്നത്. മേൽക്കൂരിയിലെ ചോർച്ച കൂടുമ്പോൾ നാട്ടുകാർ വാങ്ങി നൽകുന്ന പടുത മേൽക്കൂരയിൽ വിരിച്ചാണ് പ്രതിസന്ധിയെ താത്കാലികമായി നേരിടുന്നത്. വീടിന്‍റെ ഭിത്തികളെല്ലാം വിണ്ടുകീറിയ നിലയിലാണ്. ജനലുകളും വാതിലുകളും കാലപ്പഴക്കത്താൽ തകർന്നു.

ഇവരുടെ ദുരവസ്ഥ കണ്ട് നഗരസഭ ലൈഫിൽ വീടനുവദിച്ചിരുന്നു. നടപടിക്രമങ്ങൾ നടന്നുവരുന്നതിനിടയിൽ ഭൂമിയുടെ രേഖ വില്ലനായി. റവന്യൂവകുപ്പിൽ ഭൂമിയുടെ രേഖക്കായി അപേക്ഷ നൽകിയെങ്കിലും വർഷങ്ങളായി നടപടിയില്ല. വീടിരിക്കുന്ന സ്ഥലം പുറമ്പോക്കു ഭൂമിയാണെന്നാണ് സർക്കാർ രേഖ. പുറന്പോക്കായതിനാൽ ഭൂമിയുടെ രേഖ നൽകാൻ റവന്യൂ വകുപ്പ് തയാറാകുന്നില്ല.

വർഷങ്ങളായി ജീവിക്കുന്ന ഭൂമിക്കു പട്ടയത്തിനായി പലപ്രാവശ്യം ജില്ലാ കളക്ടർ, മുഖ്യമന്ത്രി എന്നിവർക്കു പരാതിയും നൽകിയെങ്കിലും ഫലമുണ്ടായില്ല. വീടിന്‍റെ ഭിത്തികളിൽ രൂപപ്പെട്ട വിള്ളലുകളിലൂടെ ഇഴജന്തുക്കൾ അടക്കം വീടിനുള്ളിലേക്കു കടന്നുവരുന്ന സ്ഥിതിയുണ്ട്. പേപ്പർകഷണങ്ങൾ ഉപയോഗിച്ച് വിള്ളലുകൾ അടച്ചാണിപ്പോൾ അവയിൽനിന്നും രക്ഷനേടുന്നത്. മഴ പെയ്യുമ്പോൾ സമീപവാസിയുടെ വീട്ടിൽ അഭയം പ്രാപിക്കുകായാണ് ഈ വയോധിക. തങ്ങൾക്ക് അർഹമായ ഭൂമിക്കു രേഖ നൽകുമെന്ന വിശ്വാസത്തിൽ ഓരോ ദിവസവും കാത്തിരിക്കുകയാണ് ചന്ദ്രിക.