റോഡു നിർമാണത്തിനു മുറിച്ച മരത്തിന്‍റെ കുറ്റിപറിച്ചാൽ നടപടി
Monday, August 19, 2024 11:21 PM IST
വണ്ണപ്പുറം: റോഡു നിർമാണത്തിന്‍റെ ഭാഗമായി മരങ്ങൾ മുറിച്ചുമാറ്റിയെങ്കിലും കുറ്റി പിഴുതുമാറ്റാൻ പാടില്ലെന്ന വിചിത്ര നിർദേശവുമായി വനംവകുപ്പ്. നെയ്യശേരി- തോക്കുന്പൻ സാഡിൽ റോഡു നിർമാണവുമായി ബന്ധപ്പെട്ട് മുളപ്പുറം മുതൽ തൊമ്മൻകുത്തു വരെയുള്ള ഭാഗത്തെ മുപ്പതോളം മരങ്ങൾ വനം വകുപ്പ് മുറിച്ചുനീക്കിയിരുന്നു. ഇതിനുള്ള തുക കെഎസ്ടിപി വനംവകുപ്പിനു കൈമാറിയതോടെയാണ് മരം മുറിക്കാൻ നടപടി സ്വീകരിച്ചത്.

മരങ്ങൾ നിൽക്കുന്നതിനാൽ റോഡു നിർമാണം തടസപ്പെട്ടിരിക്കുകയായിരുന്നു. മരം മുറിച്ചുമാറ്റിയതോടെ നിർമാണത്തിനുള്ള തടസം നീങ്ങിയെന്നു കരുതിയപ്പോഴാണ് അടുത്ത തടസവാദവുമായി വനംവകുപ്പ് രംഗത്തെത്തിയത്. മുറിച്ചുനീക്കിയ മരത്തിന്‍റ കുറ്റി പിഴുതാൽ കരാറുകാർക്കെതിരെ കേസെടുക്കുമെന്നാണ് വനംവകുപ്പിന്‍റെ നിലപാട്.

ഇതോടെ റോഡു നിർമാണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്ന് കരാർ കന്പനി അധികൃതർ പറയുന്നു. തൊമ്മൻകുത്ത്- നാരങ്ങാനം റോഡിലും ഇതേ പ്രശ്നം നിലനിൽക്കുന്നുണ്ട്. റോഡു നിർമാണത്തിന്‍റെ കരാർ കാലാവധി ഒക്ടോബർ 31ന് അവസാനിക്കാനിരിക്കേയാണ് വനംവകുപ്പിന്‍റ ഭാഗത്തുനിന്നും ഇത്തരം തടസ വാദങ്ങൾ ഉണ്ടാകുന്നത്. കൂടാതെ തൊമ്മൻകുത്തു ചപ്പാത്തിന് പകരം പാലം നിർമിക്കുന്ന കാര്യത്തിലും വനം വകുപ്പ് തടസം നിൽക്കുകയാണ്.

റോഡു നിർമാണത്തിനെതിരേയുള്ള വനം വകുപ്പിന്‍റ ഇത്തരം നിലപാടുകൾ അവസാനിപ്പിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കേണ്ടി വരുമെന്ന് നാട്ടുകാർ മുന്നറിയിപ്പു നൽകി. എന്നാൽ മരക്കുറ്റികൾ പറിക്കുന്നതിന് തടസമില്ലെന്നും കോതമംഗലം ഡിഎഫ്ഒക്ക് അപേക്ഷ നൽകിയാൽ അനുമതി നൽകുമെന്നും നാരങ്ങാനം പ്രദേശത്തെ കാര്യം പ്രത്യേകം പരിശോധിക്കുമെന്നുമാണ് കാളിയാർ റേഞ്ച് ഓഫീസറുടെ നിലപാട്.