കണ്ണില്‍ മുളകുപൊടി വിതറി ലക്ഷങ്ങള്‍ അപഹരിച്ചതായി വീട്ടമ്മയുടെ നാടകം; പൊളിച്ചടുക്കി പോലീസ്
Monday, August 19, 2024 11:21 PM IST
നെടുങ്കണ്ടം: കണ്ണില്‍ മുളകുപൊടി വിതറി ലക്ഷങ്ങള്‍ അപഹരിച്ചതായി വീട്ടമ്മയുടെ നാടകം. കോമ്പയാറിന് സമീപമാണ് ഇന്നലെ വൈകുന്നേരം മൂന്നോടെ നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. മേഖലയില്‍ ഓണച്ചിട്ടി നടത്തുന്ന വ്യക്തിയാണ് വീട്ടമ്മ. ഓണച്ചിട്ടി വീതിച്ച് നല്‍കുന്നതിനായി ബാങ്കില്‍ നിന്നും എടുത്തുകൊണ്ടുവന്ന പണം മോഷ്ടിക്കപ്പെട്ടതായാണ് വീട്ടമ്മ പ്രദേശവാസികളോട് പറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസമായി ചിട്ടിപ്പണം ഇവര്‍ തിരികെ നല്‍കിവരികയായിരുന്നു. ബാക്കിപ്പണം തിരികെ നല്‍കുന്നതിനായാണ് വീട്ടില്‍ പണം സൂക്ഷിച്ചതെന്നും ഇവര്‍ നാട്ടുകാരെ ബോധ്യപ്പെടുത്തി.

മുഖംമൂടിയും ഹെല്‍മെറ്റും ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടിലെത്തി തന്‍റെ മുഖത്ത് മുളകുപൊടി വിതറുകയും കഴുത്തില്‍ കത്തിവെക്കുകയും ചെയ്തശേഷം അലമാരിയില്‍നിന്നു പണം എടുത്തുകൊണ്ടുപോയതായാണ് വീട്ടമ്മ പറഞ്ഞത്. ഈ സമയം വീട്ടില്‍ താന്‍ ഒറ്റയ്ക്കായിരുന്നു. അടുക്കള വാതിലിലൂടെയാണ് മോഷ്ടാക്കള്‍ അകത്ത് കയറിയതെന്നും ഇവര്‍ പറയുന്നു. ഇവരുടെ നിലവിളി കേട്ട് എത്തിയ അയല്‍ക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ കളിച്ച നാടകമാണ് ഇതെന്ന് മനസിലായത്. നഷ്ടപ്പെട്ടത് പത്തു ലക്ഷമാണെന്നും 15 ലക്ഷമാണെന്നും 20 ലക്ഷമാണെന്നുമുള്ള വ്യത്യസ്ത മൊഴികളും സംഭവത്തെക്കുറിച്ചുള്ള പരസ്പര ബന്ധമില്ലാത്ത വിശദീകരണങ്ങളും പറഞ്ഞതോടെ പോലീസിനു സംശയം തോന്നുകയായിരുന്നു.

പിന്നീട് പോലീസിനോട് ഇവര്‍ തന്നെ പണം മോഷ്ടിക്കപ്പെട്ടിട്ടില്ലെന്നും നാടകമായിരുന്നെന്നും സമ്മതിക്കുകയായിരുന്നു. ഇതിനിടെ പണവുമായി കടന്ന ബൈക്ക് യാത്രികരെ കണ്ടെത്തുന്നതിനായി പ്രദേശവാസികളും പലസ്ഥലങ്ങളില്‍ അന്വേഷണം ആരംഭിച്ചിരുന്നു. പരാതികള്‍ ഇല്ലാത്തതിനാല്‍ നിലവില്‍ പോലീസ് കേസെടുത്തിട്ടില്ല.