മാങ്കുളത്ത് സർക്കാർ ഓഫീസുകളിൽ ഉച്ചകഴിഞ്ഞാൽ ജീവനക്കാരില്ലെന്ന്
Sunday, August 18, 2024 11:28 PM IST
മാങ്കുളം: മാങ്കുളത്തെ ചില സർക്കാർ ഓഫീസുകളിൽ ഉച്ചകഴിഞ്ഞ് മൂന്നുമുതൽ ജീവനക്കാരില്ലെന്ന് പരാതിയുയരുന്നു. ഇതോടെ പല ഓഫീസുകളും കാലിയാണ്. വിവിധ ആവശ്യങ്ങൾക്ക് ഓഫീസുകളിൽ എത്തുന്നസാധാരണക്കാർ ഇതുമൂലം ഏറെ ക്ലേശം അനുഭവിക്കേണ്ടിവരുന്നു.

വൈകുന്നേരങ്ങളിൽ ബസ് ലഭിക്കാനുള്ള ബുദ്ധിമുട്ടാണ് ജീവനക്കാർ നേരത്തെ ഓഫീസിൽ നിന്നും പോകാൻ കാരണമെന്നാണ് പറയുന്നത്. ഉച്ചകഴിഞ്ഞ് 3.30നും വൈകുന്നേരം നാലിനും 5.45നും നേരത്തെ മാങ്കുളത്തുനിന്നും അടിമാലിയിലേക്ക് ബസ് സർവീസുണ്ടായിരുന്നു. നിലവിൽ ഉച്ചകഴിഞ്ഞ് 3.30നുംനാലിനും അഞ്ചിനും മാങ്കുളത്തുനിന്നും അടിമാലിയിലേക്ക് കഐസ്ആർടിസി, സ്വകാര്യബസ് സർവീസുകളുണ്ട്. എന്നാൽ ജീവനക്കാരിൽ പലരും 3.30നുള്ള ബസിൽ മടങ്ങുകയാണ്.

ഓഫീസ് സമയം കഴിഞ്ഞ് ബസ് സർവീസുണ്ടായിരിക്കെ നേരത്തേ ജീവനക്കാർ മടങ്ങുന്നത് പതിവായതോടെയാണ് നാട്ടുകാർ ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നത്. നിരവധി സർക്കാർ ഓഫീസുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കാർഷിക ഗ്രാമമായ മാങ്കുളത്ത് സാധാരണക്കാരും ആദിവാസി വിഭാഗത്തിൽപ്പെട്ട ആളുകളുമാണ് കൂടുതലായും അധിവസിക്കുന്നത്.
സാധാരണക്കാർ കൂടുതലുള്ള പ്രദേശത്തെ ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നിശ്ചയിക്കപ്പെട്ട സമയത്ത് ജീവനക്കാരുടെ സേവനം ഉറപ്പുവരുത്തുന്നതിനും അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.