ഉപ്പുകുന്ന്-കരിന്പിൻകയം റോഡ് നിർമാണതടസം നീക്കണം
Sunday, August 18, 2024 11:28 PM IST
ഉപ്പുകുന്ന്: റോഡ് നിർമാണത്തിനായി അന്പതുലക്ഷം രൂപ അനുവദിച്ചിട്ടും നിർമാണജോലികൾ ഏറ്റെടുക്കാൻ കരാറുകാർ തയാറാകാത്തതിനെത്തുടർന്ന് നാട്ടുകാർ ദുരിതത്തിൽ. കരിന്പിൻകയം - ഉപ്പുകുന്ന് റോഡ് നവീകരിക്കാനാണ് അന്പതു ലക്ഷം രൂപ അനുവദിച്ചത്. നിർമാണം നടക്കാത്തതിനെത്തുടർന്ന് നാട്ടുകാർ നവകേരള സദസിൽ പരാതി നൽകി. എന്നാൽ നിർമാണം ഏറ്റെടുക്കാൻ കരാറുകാർ തയാറാകുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്.

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽപ്പെടുത്തിയാണ് റോഡിന്‍റെ സംരക്ഷണഭിത്തി നിർമാണം ഉൾപ്പെടെയുള്ള ജോലികൾക്കു തുക അനുവദിച്ചത്. എസ്റ്റിമേറ്റ് തയാറാക്കി പദ്ധതി അംഗീകരിച്ച് രണ്ടുതവണ ടെൻഡർ വിളിച്ചെങ്കിലും ആരും കരാർ ഏറ്റെടുക്കാൻ തയാറാകുന്നില്ലെന്നാണ് എഇ പറയുന്നത്.

ആദ്യഘട്ടത്തിൽ ഒരാൾ നിർമാണം ഏറ്റെടുക്കാൻ തയാറായിരുന്നു. ഇതിനിടെ റോഡ് കടന്നു പോകുന്നതിനു സമീപം താമസിക്കുന്നയാൾ നിർമാണത്തിനെതിരേ ഓംബുഡ്സ്മാനെ സമീപിച്ചു.

റോഡ് നിർമിച്ചാൽ തന്‍റെ സ്ഥലം ഇടിയുമെന്നും വനനശീകരണം ഉണ്ടാകുമെന്നും പറഞ്ഞായിരുന്നു പരാതി. എന്നാൽ വനംവകുപ്പ് റോഡ് നിർമാണത്തിന് എൻഒസി നൽകി. റോഡ് നിർമിക്കുന്പോൾ പരാതിക്കാരന്‍റെ ഭൂമിക്ക് പ്രശ്നമുണ്ടാകില്ലെന്നും അധികൃതർ ഓംബുഡ്സ്മാനെ ബോധ്യപ്പെടുത്തി.

ഇതോടെ റോഡ് നിർമാണത്തിന് അനുകൂലമായി ഓംബുഡ്സ്മാൻ ഉത്തരവിറക്കി. എന്നാൽ പിന്നീടാരും കരാർ ഏറ്റെടുക്കാൻ തയാറായില്ല. നിർമാണം പുനരാരംഭിക്കുന്ന കാര്യത്തിൽ ജില്ലാ, ഗ്രാമ പഞ്ചായത്തുകൾ താത്പര്യം കാട്ടുന്നില്ലെന്നും റോഡു നിർമാണത്തിന് ആവശ്യമായ പോലീസ് സംരക്ഷണം ഉൾപ്പെടെ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
റോഡിന്‍റെ നിർമാണം പൂർത്തിയാക്കി നൂറോളം കുടുംബങ്ങളുടെ യാത്രാദുരിതം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.