കണ്ടാൽ മനംകവരുന്ന സ്വർഗത്തിലെ പഴം
Sunday, August 18, 2024 11:28 PM IST
ജെയിസ് വാട്ടപ്പിള്ളിൽ

തൊടുപുഴ: പോഷകസമൃദ്ധമായ ഗാക് ഫ്രൂട്ടിന്‍റെ വിളനിലമാണ് അടിമാലി ഓടയ്ക്കാസിറ്റി കൂനംപാറയിൽ റിട്ട.സബ് ഇൻസ്പെക്ടർ ചാക്കോച്ചൻ - സലോമി ദന്പതികളുടെ വീട്ടുമുറ്റം. വിയറ്റ്നാമിൽനിന്നുള്ള കുക്കുംബർ മെലൻ വിഭാഗത്തിൽപ്പെട്ട പഴവർഗമായ ഗാക് ഫ്രൂട്ട് വിളഞ്ഞുകിടക്കുന്നത് കൗതുക കാഴ്ചയാണ്.

റംബുട്ടാൻ, മംഗോസ്റ്റിൻ, സ്ട്രോബറി, പപ്പായ, മുന്തിരി, പൈനാപ്പിൾ, ദുരിയാൻ, ലിച്ചി തുടങ്ങിയ പഴവർഗങ്ങൾ ഇടുക്കി ജില്ലയിൽ പലയിടത്തും കൃഷിചെയ്യുന്നുണ്ടെങ്കിലും പോഷകസമൃദ്ധമായ ഗാക്ഫ്രൂട്ട് കൃഷി വിരളമാണ്.

കട്ടിയുള്ള ചെറുമുള്ളുകളുള്ള പുറംതൊലിയിൽ മാംസളമായ പാട പൊതിഞ്ഞ കുരു അടങ്ങുന്നതാണ് ഈ പഴം. ഇലകളും പഴവും കുരുവും ഉള്ളിലെ സത്തുമെല്ലാം ഒൗഷധഗുണസന്പന്നമാണ്. വിപണിയിൽ ഒരുപഴത്തിന് 1000 മുതൽ 1500 രൂപവരെ വിലയുണ്ട്. കുരുവിൽനിന്ന് ഉത്പാദിപ്പിക്കുന്ന എണ്ണയ്ക്ക് അന്താരാഷ്‌ട്ര വിപണിയിൽ 20,000 രൂപയാണു വില.

ആണ്‍-പെണ്‍ ചെടികളുമുണ്ട്. സ്വയം പരാഗണമല്ല കൃത്രിമ പരാഗണമാണ് കൃഷിയിൽ അവലംബിക്കുന്നത്. കോവലും പാവലുംപോലെ പന്തലിട്ടാണ് വളർത്തുന്നത്. വിറ്റാമിനുകളുടെ കലവറയായ ഈ പഴത്തെ ഫ്രൂട്ട് ഓഫ് ഹെവൻ അഥവാ സ്വർഗത്തിലെ പഴം എന്നാണ് വിളിക്കുന്നത്.

കായ് വിരിയുന്പോൾ പച്ചനിറവും മൂപ്പെത്താറാകുന്പോൾ മഞ്ഞയും ഓറഞ്ചും പാകമാകുന്പോൾ ചുവപ്പ് നിറവുമാണ്. കായ്ച്ച് 40 ദിവസംകൊണ്ട് വിളവെടുപ്പിനു പാകമാകും.

ഫ്രൂട്ട്‌വാലി ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കന്പനി ചെയർമാൻ അഡ്വ. ബിജു പറയന്നിലവും വാർഡംഗം എബിൻ പൂച്ചക്കാലായിലും ചേർന്നാണ് വിളവെടുപ്പിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. കന്പനി ഓപ്പറേഷൻ മാനേജർ ബിനു ബേബി മണ്ണൂർ, ഫാം കോ-ഓർഡിനേറ്റർ ബിനോയി കരിനാട്ട്, അഗ്രികൾച്ചറൽ സൂപ്പർവൈസർ സെബിൻ സണ്ണി തുണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി.

പഴവർഗ കൃഷിയിലൂടെ കേരളത്തിലെ കാർഷികമേഖലയ്ക്ക് പുത്തൻഉണർവും കർഷകർക്ക് അധിക വരുമാനവും നേടാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഈ മേഖലയിലേക്ക് കടന്നുവരുന്ന കർഷകർക്കുള്ളത്. കാലാവസ്ഥാ വ്യതിയാനം പരന്പരാഗതമായ പല കൃഷികളെയും കാര്യമായി ബാധിക്കുകയാണ്. മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ച് പഴവർഗകൃഷി നടത്തിയാൽ ഇതിലൂടെ കൂടുതൽ വരുമാനം നേടിയെടുക്കാനും കഴിഞ്ഞാൽ കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനും കഴിയുമെന്നാണ് ഈ മേഖലയിലെ കർഷകർ പറയുന്നത്.