ശുചിത്വമാലിന്യ സംസ്കരണം: നിയമലംഘനത്തിന് ഈ മാസം ഈടാക്കിയത് 1,75,000 രൂപ
Sunday, August 18, 2024 11:28 PM IST
തൊടുപുഴ: ശുചിത്വമാലിന്യ സംസ്കരണ മേഖലയിൽ നടക്കുന്ന നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി ജില്ലാ എൻഫോഴ്സ്മെന്‍റ് സ്ക്വാഡ്. ഈ മാസം മാത്രം 1,75,000 രൂപയാണ് വിവിധ നിയമ ലംഘനങ്ങളിൽ പിഴയായി ഈടാക്കിയത്. അഞ്ച് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമായി 28 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഓഗസ്റ്റ് ഒന്നുമുതൽ 13 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. പഞ്ചായത്തുകളിലും നഗരസഭകളിലുമായി പൊതുജനം റിപ്പോർട്ട് ചെയ്യുന്നതും സ്ക്വാഡ് പരിശോധനയിലൂടെ കണ്ടെത്തുന്നതുമായ നിയമലംഘനങ്ങളിലാണ് നടപടി.

കട്ടപ്പന നഗരസഭയിലും മൂന്നാർ പഞ്ചായത്തിലുമാണ് കൂടുതൽ നിയമലംഘനം നടന്നത്. കട്ടപ്പനയിൽ ഏഴ് നിയമലംഘനങ്ങൾ കണ്ടെത്തി. അഞ്ച് കേസുകളിലായി 65,000 രൂപ പിഴയീടാക്കി. മൂന്നാർ പഞ്ചായത്തിൽ നാല് കേസുകൾക്ക് 40,000 രൂപ ഈടാക്കി. വാത്തിക്കുടി പഞ്ചായത്തിൽ നാല് നിയമലംഘനങ്ങളുണ്ടെങ്കിലും പിഴയീടാക്കിയില്ല. അറക്കുളം പഞ്ചായത്തിൽ മൂന്ന് കേസുകളിലായി 30,000 രൂപയും പള്ളിവാസൽ പഞ്ചായത്തിൽ രണ്ട് കേസുകളിലായി 20,000 രൂപയും പിഴയിട്ടു. ഏലപ്പാറ പഞ്ചായത്തിലും തൊടുപുഴ നഗരസഭയിലും ഓരോ കേസുകൾക്ക് 10,000 രൂപ വീതം പിഴയീടാക്കി.

അജൈവ മാലിന്യം അലക്ഷ്യമായി വലിച്ചെറിയൽ, ചാക്കിൽ കെട്ടി റോഡരികിൽ തള്ളൽ, കൂട്ടിയിട്ട് കത്തിക്കൽ, ശുചിമുറിയിൽനിന്ന് മലിനജലം പുറത്തേക്കൊഴുക്കൽ, മലിനജലം ജലസ്രോതസുകളിലേക്ക് ഒഴുക്കൽ, നിരോധിത പ്ലാസ്റ്റിക് കാരിബാഗ് വിതരണത്തിനായി സൂക്ഷിക്കൽ തുടങ്ങിയ നിയമലംഘനങ്ങളാണ് ഈ ദിവസങ്ങളിൽ കണ്ടെത്തിയത്.

ജില്ലയിൽ രണ്ട് സ്ക്വാഡുകളാണ് പ്രവർത്തിച്ചു വരുന്നത്. സാധാരണ ഒരു ജില്ലയ്ക്ക് ഒരു സ്ക്വാഡാണ് അനുവദിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായത് കണക്കിലെടുത്തും ഇവിടുത്തെ ഭൂപ്രകൃതി പരിഗണിച്ചുമാണ് രണ്ടാം സ്ക്വാഡിന് അനുമതി ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾ, വഴിയോര കച്ചവടക്കാർ, മീൻ, മാംസ വ്യാപാരികൾ, വിനോദയാത്ര സംഘങ്ങൾ, സർക്കാർ,പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിങ്ങനെ നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സ്ക്വാഡ് സജീവമായി രംഗത്തുണ്ട്.