പോലീസ് ഉദ്യോഗസ്ഥനു നേരേ കയ്യേറ്റശ്രമം: ഒരാൾകൂടി അറസ്റ്റിൽ
Saturday, September 7, 2024 6:50 AM IST
ഏറ്റുമാനൂർ: വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് കടന്നുകളഞ്ഞ കേസിൽ ഒളിവിലായിരുന്ന യാൾ അറസ്റ്റിൽ. ഏറ്റുമാനൂർ പട്ടിത്താനം ഭാഗത്ത് ചുക്കനാനിയിൽ ജഗൻ ജോസിനെ (42)യാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ 19ന് രാത്രി ഏറ്റുമാനൂർ പോലീസ് കോട്ടമുറി ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ ഇയാളും സുഹൃത്തുക്കളും എത്തിയ കാർ പോലീസ് ഉദ്യോഗസ്ഥൻ നിർത്തിച്ച് പരിശോധന നടത്തുന്നതിനിടെ ഇവർ ഉദ്യോഗസ്ഥനെ ചീത്ത വിളിക്കുകയും ഉദ്യോഗസ്ഥന്‍റെ കൈ തട്ടിമാറ്റി കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് വാഹനവുമായി കടന്നുകളയുകയായുമാരുന്നു.

കേസുമായി ബന്ധപ്പെട്ട് പ്രവീൺ രാജു (32), ക്രിസ്റ്റിൻ സി. ജോസഫ് (27) എന്നിവരെ പിടികൂടിയെങ്കിലും ഇയാൾ ഒളിവിലായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച്ഒ അൻസിൽ എ.എസിന്‍റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ, കിടങ്ങൂർ, കടുത്തുരുത്തി, കുറവിലങ്ങാട്, പാലാ, ഗാന്ധിനഗർ സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ കേസുകളുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.