കഞ്ചാവ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് പിടിയിൽ
Sunday, September 8, 2024 2:33 AM IST
മുണ്ടക്കയം: കഞ്ചാവ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി പടിഞ്ഞാറേക്കര ജിതിനെ (കൊച്ചുണ്ണി-24)യാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂലൈയിൽ മുണ്ടക്കയത്ത് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.050 കിലോഗ്രാം കഞ്ചാവുമായി യുവാക്കളെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മുണ്ടക്കയം പോലീസും ചേർന്ന് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർക്ക് ഒഡീഷയിൽനിന്നാണ് വിൽപ്പനയ്ക്കായി എറണാകുളത്ത് കഞ്ചാവ് എത്തിച്ചു നൽകിയിരുന്നതെന്ന് കണ്ടെത്തുകയും അതിൽ ഉൾപ്പെട്ട ഒരാളെ പിടികൂടുകയും ചെയ്തിരുന്നു.

തുടർന്നാണ് ജില്ലാ പോലീസ് ചീഫ് ഷാഹുൽ ഹമീദിന്‍റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് ഇതിലെ പ്രധാനിയായ ജിതിനെ പിടികൂടുന്നത്. ജിതിന്‍റെ നേതൃത്വത്തിലാണ് ഒഡീഷയിൽനിന്നു കഞ്ചാവ് ബംഗളൂരു വഴി എറണാകുളത്ത് എത്തിച്ചിരുന്നത്. ഇയാൾക്ക് മുണ്ടക്കയം, വാഗമൺ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.