അങ്ങാടിക്കടവ് -തുരുത്തുമ്മ ഫെറിയിൽ പാലം നിർമിക്കണമെന്ന് ആവശ്യം
Tuesday, June 25, 2024 5:27 AM IST
വൈക്കം: ചെമ്പ് അങ്ങാടിക്കടവ്-തുരുത്തുമ്മ ഭാഗങ്ങളെ ബന്ധിപ്പിച്ച് മൂവാറ്റുപുഴയാറിനു കുറുകെ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചെമ്പ്, മറവന്തുരുത്ത് പഞ്ചായത്തുകളുടെ ഭാഗമായ വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തുമ്മ, അവികസിത പ്രദേശമായഏനാദി, ചെമ്പ് പഞ്ചായത്ത് ആസ്ഥാനമായ ബ്രഹ്മമംഗലം എന്നിവിടങ്ങളിലേക്കു പോകാനുള്ള എളുപ്പ മാർഗമാണിത്. പതിറ്റാണ്ടുകളായി കടത്തുവള്ളത്തെ ആശ്രയിച്ചാണ് സ്ത്രീകളും വിദ്യാർഥികളും തൊഴിലാളികളും മറുകര കടക്കുന്നത്.

ഏതാനും വർഷം മുന്പ് കടത്തുവള്ളം മാറ്റി ജങ്കാർ സർവീസ് ആരംഭിച്ചു. ഗതാഗതയോഗ്യമായ പാലം നിർമിച്ച് പ്രദേശത്തെ ജനങ്ങളുടെ യാത്രാദുരിതത്തിനും അവികസിത പ്രദേശത്തിന്‍റെ വികസനത്തിന് ആക്കം കൂട്ടാനും പാലം നിർമിക്കണമെന്ന മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. രാവിലെ തുടങ്ങുന്ന ജങ്കാർ സർവീസ് രാത്രി ഒന്പതിന് സമാപിക്കും. രണ്ടു വള്ളങ്ങൾ ചേർത്തുണ്ടാക്കിയ ജങ്കാറിൽ ഭാരവാഹനങ്ങൾ കയറ്റാനാവില്ല.

ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ, കാറുകൾ തുടങ്ങിയവ മാത്രമേ ജങ്കാറിലൂടെ മറുകര കടത്താനാകൂ. മഴയും കാറ്റുമുള്ളപ്പോൾ ജങ്കാറിലെ യാത്ര ഭീതിജനകമാണ്. പ്രദേശവാസികളുടെ സുരക്ഷിതമായ യാത്രയ്ക്കു പാലം അനിവാര്യമാണെന്നു പ്രദേശവാസികൾ പറയുന്നു.

ഏനാദിയിലുള്ളവർ അത്യാവശ്യകാര്യങ്ങൾക്കായി വൈക്കത്തു പോയി രാത്രി ഒന്പതിനുശേഷം ചെമ്പ് അങ്ങാടിക്കടവിലെത്തിയാൽ കടത്ത് ഇല്ലാത്തതിനാൽ മറുകര കടക്കാനാകില്ല. പിന്നീട് ചുറ്റിവളഞ്ഞ് തലയോലപ്പറമ്പ് വഴിയോ എറണാകുളം ജില്ലയുടെ കുറെ ഭാഗങ്ങൾ പിന്നിട്ട് പുത്തൻകാവ് വഴിയോ സഞ്ചരിച്ച് ഏനാദിയിലെത്തണം. സ്വന്തം വാഹനമില്ലാത്തവർക്ക് വീടെത്താൻ ഏറെ പണം ചെലവഴിക്കേണ്ടിവരും.

കിഴക്കും പടിഞ്ഞാറുമായി ഭൂമിശാസ്ത്രപരമായി വേർപെട്ടുപോയ ചെമ്പ് പഞ്ചായത്തിനെ ഒന്നിപ്പിക്കാനും ഈ പാലം അനിവാര്യമാണ്. ചെമ്പ് പഞ്ചായത്തിലെ കായലോര മേഖലയിലുള്ളവർക്ക് കിഴക്കൻമേഖലയിലുള്ള പഞ്ചായത്ത് ഓഫീസടക്കമുള്ള സ്ഥാപനങ്ങളിലേക്ക് റോഡ് മാര്‍ഗം പോകണമെങ്കില്‍ പതിനഞ്ച് കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കേണ്ടിവരുന്നു.

ചെമ്പ് പഞ്ചായത്തിലെ മൂലേ കടവ്-എനാദി ഭാഗങ്ങളെ ബന്ധിപ്പിച്ചുള്ള പാലത്തിന്‍റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മുറിഞ്ഞപുഴ-വാലേൽ പാലവും ചെമ്പ് അങ്ങാടി - തുരുത്തുമ്മ പാലവും യാഥാര്‍ഥ്യമായാൽ മാത്രമേ നിർധനരായ തൊഴിലാളികളടക്കം ഇരുപത്തിരണ്ടായിരത്തില്‍പ്പരം ജനങ്ങള്‍ അധിവസിക്കുന്ന നാട്ടില്‍ വികസന മുന്നേറ്റമുണ്ടാക്കാനാകുമെന്ന് പ്രദേശവാസികൾ പറയുന്നു.