ഉദയനാപുരത്തും പക്ഷിപ്പനി
Monday, June 24, 2024 11:48 PM IST
കോട്ടയം: ജില്ലയിലെ ഉദയനാപുരം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ നീരേക്കടവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഉദയനാപുരം പഞ്ചായത്തിലെ 15,16,17 വാർഡുകളിൽ പക്ഷികളുടെയും ഉത്പന്നങ്ങളുടെയും വിപണനവും വിൽപനയും കടത്തും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ പൂർണമായും നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവിട്ടു.

നീരേക്കടവിലെ സുഭാഷ് പ്ലാക്കത്തറ എന്ന വ്യക്തിയുടെ എണ്ണൂറോളം വരുന്ന ഒന്നരമാസം പ്രായമുള്ള കോഴികളിലെ അസാധാരണമായ മരണനിരക്കിനെത്തുടർന്ന് സാമ്പിളുകൾ ഭോപ്പാലിലെ ദേശീയ ലാബിൽ അയച്ചതിനെത്തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ ചുറ്റളവ് അണുബാധ മേഖലയായും ഒരു കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയായും കണക്കാക്കും.

ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ മറ്റ് വാർഡുകളിലെയും നിരീക്ഷണമേഖലയിൽ പൂർണമായും ഉൾപ്പെട്ടു വരുന്ന വൈക്കം നഗരസഭയിലും ചെമ്പ്, മറവൻതുരുത്ത്, വെള്ളൂർ, തലയാഴം, തലയോലപ്പറമ്പ്, ടിവി പുരം ഗ്രാമപഞ്ചായത്തുകളിലും കടുത്തുരുത്തി, കല്ലറ ഗ്രാമപഞ്ചായത്തുകളിലെ നിരീക്ഷണ മേഖലയിൽ ഉൾപ്പെട്ടിട്ടുള്ള പ്രദേശങ്ങളിലും 25 മുതൽ 29 വരെ നാല് ദിവസത്തേക്ക് പക്ഷികളുടെയും ഉത്പന്നങ്ങളുടെയും വിപണനവും വിൽപനയും കടത്തും നിരോധിച്ചിട്ടുണ്ട്.