മോനിപ്പള്ളിയിൽ അഞ്ച് വീടുകളിൽ കവർച്ചാശ്രമം
Monday, June 24, 2024 10:18 PM IST
കുറവിലങ്ങാട്: മഴയുടെ മറവിൽ മോഷണം പെരുകുന്നു. മഴക്കാലമായതോടെ ചെറിയ ശബ്ദങ്ങൾ കേൾക്കില്ലെന്നതും വീട്ടുകാർ നല്ല ഉറക്കത്തിലാകുന്നതും മുതലാക്കിയാണ് മോഷ്ടാക്കൾ അഴിഞ്ഞാടുന്നത്. മോനിപ്പള്ളി പ്രദേശത്തുമാത്രം കഴിഞ്ഞ ദിവസം അഞ്ച് വീടുകളിലാണ് മോഷണവും മോഷണശ്രമവും നടന്നത്. രണ്ടു വീടുകളിൽ നിന്നായി ഏഴായിരത്തോളം രൂപ കവർന്നു.

റോയി ചെള്ളിക്കുന്നേലിന്‍റെ വീടിന്‍റെ പിൻവാതിൽ തുറന്നാണ് അകത്തുകടന്നത്. സ്വീകരണമുറിയിലിരുന്ന രണ്ടായിരത്തോളം രൂപ കവർന്നു. രാവിലെ വീട്ടുകാർ ഉണർന്നപ്പോൾ കതക് തുറന്നുകിടക്കുന്നത് കണ്ടപ്പോഴാണ് വിവരം അറിഞ്ഞത്. റോയിയുടെ സമീപത്തുള്ള തമ്പി ചെള്ളിക്കുന്നേലിന്‍റെ വീട്ടിലും മോഷണശ്രമമുണ്ടായി. ഇവിടെ ആളൊഴിഞ്ഞ സമയം നോക്കിയാണ് മോഷ്ടാക്കൾ എത്തിയത്. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

ജോണി തത്തംകിണറ്റുകരയുടെ വീട്ടിൽനിന്ന് തുറന്നുകിടന്ന ജനാലയിലൂടെ ബാഗ് കൈക്കലാക്കി അയ്യായിരത്തോളം രൂപ കവർന്നു. ജോസഫ് തത്തംകിണറ്റുകര, ജോർജ് മണിയിലപ്പാറ എന്നിവരുടെ വീട്ടിലും മോഷണശ്രമം നടന്നു. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. രാത്രി പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.