വണ്ടിപ്പേട്ട-പറാല്‍-കുമരങ്കരി റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍, ആകെ മാലിന്യം
Monday, June 24, 2024 7:11 AM IST
ഇരമ്പുന്ന പ്രതിഷേധവുമായി നാട്ടുകാര്‍ തെരുവിലിറങ്ങി

ചങ്ങനാശേരി: വണ്ടിപ്പേട്ട-പറാല്‍-കുമരങ്കരി റോഡ് തകര്‍ച്ചയ്ക്കെതിരേയും ഈ റോഡില്‍ മാലിന്യങ്ങള്‍ നിര്‍ബാധം തള്ളുന്നതിനെതിരേയും പറാല്‍ നിവാസികള്‍ തെരുവിലിറങ്ങി. ദുരിതംപേറി മടുത്തു, ഇനി സഹിക്കാനാവില്ലെന്ന തിരിച്ചറിവുകള്‍ നല്‍കി സമരപോരാളികള്‍ പരസ്യമായി രംഗത്തിറങ്ങിയത് അധികൃതർക്കു താക്കീതായി മാറി.

ഉച്ചകഴിഞ്ഞ് 3.30ന് പറാല്‍ ക്ഷേത്രം ജംഗ്ഷനില്‍നിന്നുമാരംഭിച്ച പ്രതിഷേധ പ്രകടനം അഞ്ചുവിളക്കിനു സമീപം സമാപിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തോളം ആളുകള്‍ പ്രകടനത്തിലും സമ്മേളനത്തിലും അണിനിരന്നു.

റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനൊപ്പം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും അറവുശാലകളിലെയും മാലിന്യങ്ങള്‍ റോഡില്‍ തള്ളുന്നവര്‍ക്കെതിരേയും പറാല്‍ ഗ്രാമത്തെ കാര്‍ന്നുതിന്നുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരേയും കര്‍ശന നടപടി ആവശ്യപ്പെട്ടുമാണ് നാട്ടുകാര്‍ ഒന്നടങ്കം സംഘടിച്ചത്. പ്ലക്കാര്‍ഡുകള്‍ കൈകളിലേന്തി മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് നാട്ടുകാര്‍ പ്രതിഷേധ സമരത്തില്‍ പങ്കാളികളായത്.

അഞ്ചുവിളക്കിനു സമീപം ചേര്‍ന്ന സമാപന സമ്മേളനത്തില്‍ പറാല്‍പള്ളി വികാരി ഫാ. സ്‌കറിയാ പറപ്പള്ളി, ബിനീഷ് ശാന്തികള്‍, സക്കീര്‍ ഹുസൈന്‍ മൗലവി, ദിലീപ് വാസവന്‍, സാബു പാലക്കളം, ഷിജോ കളപ്പുര, അഡ്വ. പവിയാനോസ്, പി.ആര്‍. വേദവ്യാസന്‍, ടോമിച്ചന്‍ തൈപ്പറമ്പില്‍, മണിവാസന്‍ തോപ്പില്‍, ജോഷി കുമരങ്കരി, കെ.കെ. പടിഞ്ഞാറേപ്പുറം എന്നിവര്‍ പ്രസംഗിച്ചു.

1994ൽ പറാല്‍-കുമരങ്കരി നിവാസികള്‍ റോഡിനായ് സമാന രീതിയില്‍ ജനകീയ മുന്നേറ്റം നടത്തിയിരുന്നു. മൂന്നുപതിറ്റാണ്ടുകള്‍ക്കുശേഷം പറാലിനെ വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് ജാതി, മത, രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ആളുകള്‍ സംഘടിച്ചത് പ്രതിഷേധ ജ്വാലയായി മാറി. തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന താക്കീത് നല്‍കിയാണ് സമരപോരാളികള്‍ പിരിഞ്ഞത്.