ആർപ്പൂക്കരയെ മാലിന്യമുക്തമാക്കണം
Monday, June 24, 2024 7:04 AM IST
ആർപ്പൂക്കര: കാർഷിക ഗ്രാമമായ ആർപ്പൂക്കരയെ മാലിന്യവിമുക്തമാക്കി ഗ്രാമീണ ടൂറിസത്തിന്‍റെ സാധ്യതകൾ വർധിപ്പിക്കാൻ നടപടി വേണമെന്ന് ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ്) ആർപ്പൂക്കര മേഖല കൺവൻഷൻ ആവശ്യപ്പെട്ടു.

പരമ്പരാഗത നീർച്ചാലുകൾ നികന്നതും വെള്ളമൊഴുക്ക് തടസപ്പെടുന്ന തരത്തിൽ തോടുകളിൽ മാലിന്യം കെട്ടിക്കിടക്കുന്നതും ഗ്രാമത്തെ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് നയിച്ചു കൊണ്ടിരിക്കുകയാണ്.

കോട്ടയം മെഡിക്കൽ കോളജിൽനിന്ന് ഒഴുകിയെത്തുന്ന സംസ്കരിക്കാത്ത മാലിന്യങ്ങൾ ആരോഗ്യപ്രശ്നങ്ങളും ഉയർത്തുന്നു. സമീപകാലത്ത് നടന്ന ഒരു പഠനത്തിൽ കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്ന പഞ്ചായത്തായി ആർപ്പൂക്കരയെ അടയാളപ്പെടുത്തിയിട്ടുള്ള വിവരം കൺവൻഷൻ ചൂണ്ടിക്കാട്ടി.

എഴുത്തിനും, നാടകത്തിനും, സിനിമയ്ക്കും ഉൾപ്പെടെ എല്ലാ കലാ പ്രവർത്തനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തുന്ന കാലഘട്ടത്തെ പ്രതിരോധിക്കാൻ നാട്ടിൻപുറങ്ങളിലെ സാംസ്കാരിക പ്രവർത്തനം ശക്തിപ്പെടുത്താനും ഗ്രാമത്തിന്‍റെ പാരിസ്ഥിതിക പ്രശ്നങ്ങളിൽ ഇടപെടാനും കൺവൻഷൻ തീരുമാനിച്ചു.

ഇസ്കഫ് ജില്ലാ സെക്രട്ടറി പി.വൈ. പ്രസാദ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം എ.കെ. ജനാർദനൻ അദ്ധ്യക്ഷത വഹിച്ചു. ഒ.എസ്. അനീഷ്, പി.ജി. സുഗതകുമാർ, തോമസ് പി.സി., സി.കെ. സുമേഷ് , സി.ആർ. രാജപ്പൻ, പി.ഡി. സജിമോൻ എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി കെ.എസ്. ഷാജിമോൻ (പ്രസിഡന്‍റ്), കെ.സി. ഷിബു ( വൈസ് പ്രസിഡന്‍റ്), സജി പി. തോമസ് (സെക്രട്ടറി), കെ.പി. രാജേഷ്, പി.ബി. സലിചന്ദ്രൻ (ജോയിന്‍റ്സെക്രട്ടറിമാർ), അനിൽകുമാർ എസ്. (ട്രഷറർ) എന്നിവരെ കൺവൻഷൻ തെരെഞ്ഞെടുത്തു.