കണ്ണീർപ്പൂക്കളേറ്റുവാങ്ങി ആദര്‍ശ് മടങ്ങി
Sunday, June 16, 2024 10:22 PM IST
ചങ്ങനാശേരി: തൃക്കൊടിത്താനം ചെമ്പുപുറം പാറക്കുളത്തില്‍ മുങ്ങി മരിച്ച ആദര്‍ശിന് നാട് വിട ചൊല്ലി. പിതാവ് അനീഷിന്‍റെ മാടപ്പള്ളി അഴകാത്തുപടി പുതുപ്പറമ്പ് വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ സഹപാഠികളും കൂട്ടുകാരും ബന്ധുക്കളും നാട്ടുകാരും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരുമടക്കം നിരവധിപ്പേര്‍ ആദരവ് അര്‍പ്പിച്ചു. ഏകമകന്‍റെ വിയോഗത്തില്‍ ദുഃഖം അടക്കാനാവാതെ പൊട്ടിക്കരഞ്ഞ അമ്മ ആശയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കുമായില്ല. മുത്തച്ഛന്‍ പാപ്പനും മുത്തശി അമ്മിണിയും ആദര്‍ശിന്‍റെ മൃതദേഹത്തിനരുകിലിരുന്നു പൊട്ടിക്കരയുന്ന കാഴ്ച ഹൃദയഭേദകമായി.

കുറുമ്പനാടം സെന്‍റ് പീറ്റേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സഹപാഠികളും അധ്യാപകരും ആദര്‍ശിന്‍റെ ചേതനയറ്റ ശരീരം അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയ കാഴ്ച ദുഃഖഭരിതമായി. ആദര്‍ശ് സ്‌കൂളിലെ റെഡ്‌ക്രോസിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്നുവെന്ന് ക്ലാസ് അധ്യാപിക ബെറ്റ്‌സി ടീച്ചര്‍ പറഞ്ഞു. മൃതദേഹം ചിതയിലേക്ക് എടുത്തപ്പോഴുണ്ടായ കൂട്ടനിലവിളി സംസ്‌കാര ചടങ്ങിനെത്തിയവരുടെ കരളലിയിച്ചു.

ആശയുടെ സഹോദരി മാങ്ങാനം മാധവശേരി ആനീസിന്‍റെ മകന്‍ അഭിനവും ആദര്‍ശിനൊപ്പം അപകടത്തില്‍ മരിച്ചിരുന്നു. ആശയ്ക്കും ആനീസിനുമുള്ള ഏക ആണ്‍മക്കളാണ് പാറക്കുളത്തില്‍ മുങ്ങിമരിച്ചത്. അഭിനവിന്‍റെ സംസ്‌കാരം ഇന്നു മൂന്നിന് പുതുപ്പള്ളി സെന്‍റ് പീറ്റേഴ്‌സ് ആംഗ്ലിക്കന്‍ ചര്‍ച്ചില്‍ നടത്തും.