നിറകണ്ണുകള്‍ സാക്ഷി ; ഷിബു വര്‍ഗീസിനും ശ്രീഹരിക്കും യാത്രാമൊഴി
Sunday, June 16, 2024 10:22 PM IST
ബെന്നി ചിറയില്‍

ചങ്ങനാശേരി: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ അഗ്നിബാധയില്‍ മരിച്ച പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ ഷിബു വര്‍ഗീസിനും ഇത്തിത്താനം കിഴക്കേടത്ത് ശ്രീഹരി പ്രദീപിനും നിറകണ്ണുകളോടെ നാടിന്‍റെ യാത്രാമൊഴി.

തിരുവല്ല പുഷ്പഗിരി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഷിബു വര്‍ഗീസിന്‍റെ മൃതദേഹം ഇന്നലെ രാവിലെ പത്തിനു പായിപ്പാട്ടുള്ള പാലത്തിങ്കല്‍ വസതിയിലും തുരുത്തി യൂദാപുരം സെന്‍റ് ജൂഡ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ശ്രീഹരിയുടെ മൃതദേഹം രാവിലെ ഒമ്പതിന് ഇത്തിത്താനം ഇളങ്കാവ് ക്ഷേത്രത്തിനു സമീപമുള്ള കിഴക്കേടത്ത് വസതിയിലും എത്തിച്ചതുമുതല്‍ നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുള്ള വന്‍ജനാവലി ഒഴുകിയെത്തി ആദരവ് അര്‍പ്പിച്ചു.

ഷിബു വര്‍ഗീസിന്‍റെ ഭാര്യ റോസി തേങ്ങലടക്കാനാവാതെ വിതുമ്പുന്ന കാഴ്ച തിങ്ങിനിറഞ്ഞുനിന്ന ജനാവലിയെ കണ്ണീരണിയിച്ചു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, എംഎല്‍എമാരായ ജോബ് മൈക്കിള്‍ എംഎല്‍എ, ചാണ്ടി ഉമ്മന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ഇരുവരുടെയും വസതികളിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പായിപ്പാട് സെന്‍റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളി ഓഡിറ്റോറിയത്തിലേക്കു മാറ്റിയ ഷിബു വര്‍ഗീസിന്‍റെ മൃതദേഹത്തില്‍ ആദരവ് അര്‍പ്പിക്കാനും വന്‍ജനാവലിയാണ് എത്തിയത്. 2.30ന് തിരുവല്ല ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിച്ചു. സീറോമലങ്കരസഭ കൂരിയാബിഷപ് ആന്‍റണി മാര്‍ സില്‍വാനോസ് മൃതദേഹത്തില്‍ ആദരവ് അര്‍പ്പിച്ചു. വൈദികര്‍, സന്യാസിനികള്‍, രാഷ്ട്രീയ, സാമുദായിക നേതാക്കളടക്കം ഒട്ടേറെയാളുകള്‍ സംസ്‌കാര ചടങ്ങില്‍ സാക്ഷികളായി.

ശ്രീഹരിയുടെ സംസ്‌കാര ചടങ്ങുകള്‍ നേരത്തെ നിശ്ചയിച്ചതിലും അരമണിക്കൂര്‍ മുമ്പേ ആരംഭിച്ചതോടെ പലര്‍ക്കും ശ്രീഹരിയെ അവസാനമായി ഒരുനോക്കു കാണാനാകാതെ വന്നു. ജില്ലാ കളക്ടര്‍ വിഗ്നേശ്വരി ഉള്‍പ്പെടെയുള്ളവര്‍ ചിതയൊരുക്കിയയിടത്തെത്തിയാണ് അന്തിമോപചാരമര്‍പ്പിച്ചത്. സംസ്‌കാരചടങ്ങുകള്‍ക്ക് ശേഷവും ഇത്തിത്താനം കിഴക്കേടത്ത് വീട്ടിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു.

സ്റ്റെഫിന്‍റെ
സംസ്കാരം ഇന്ന്

പാമ്പാടി: കുവൈറ്റിലെ ദുരന്തത്തിൽ മരണമടഞ്ഞ സ്റ്റെഫിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും.
രാവിലെ മന്ദിരം ആശുപത്രി മോർച്ചറിയിൽനിന്ന് എടുക്കുന്ന മൃതദേഹം രാവിലെ ഒന്പതിന് പാമ്പാടി സെന്‍റ് മേരീസ് സിംഹാസന പള്ളിയുടെ പോരാളൂർ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വയ്ക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് സംസ്കാര ശുശ്രൂഷ ആരംഭിക്കുന്നതും നാലിന് ഐപിസി ബഥേൽ സഭയുടെ ഒന്പതാംമൈൽ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. രാവിലെ പൊതുദർശനത്തിനു മുൻപ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലും പിന്നീട് സ്വന്തമായി നിർമിക്കുന്ന പണി പൂർത്തിയാകാത്ത വീട്ടിലും മൃതദേഹം എത്തിക്കുന്നുണ്ട്.