പാലിയേറ്റീവ് പരിചരണത്തിൽ പത്തുവർഷം പിന്നിട്ട് സ്വരുമ സൊസൈറ്റി
Sunday, June 16, 2024 10:22 PM IST
കാഞ്ഞിരപ്പള്ളി: ആരോഗ്യ, സാമൂഹിക, സാന്ത്വന പരിപാലന രംഗത്ത് പത്തു വർഷം പൂർത്തീകരിച്ച് സ്വരുമ പാലിയേറ്റീവ് സൊസൈറ്റി. ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയറിന്‍റെ (ഐഎപിസി) മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് ലോകാരോഗ്യസംഘടന അംഗീകരിച്ച സാമൂഹിക പിന്തുണയോടെയാണ് സ്വരുമയുടെ മുന്നേറ്റം. സ്വാന്തനപരിചരണത്തിനൊപ്പം സാമൂഹിക, പാരിസ്ഥിതിക മേഖലകളിലും സജീവ സാന്നിധ്യമറിയിച്ചാണ് സൊ സൈറ്റി പത്തു വർഷം പിന്നിടുന്നത്.

ഒരു പതിറ്റാണ്ട് മുന്പ് കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തനം ആരംഭിച്ച സ്വരുമ ഇപ്പോൾ ചിറക്കടവ്, പാറത്തോട്, മുണ്ടക്കയം, എരുമേലി, വെള്ളാവൂർ, മണിമല, നെടുങ്കണ്ടം, തിടനാട് തുടങ്ങിയ പ്രദേശങ്ങളിലും നിറസാന്നിധ്യമായിട്ടുണ്ട്.

നിർധനരും നിരാലംബരുമടക്കം വ്യത്യസ്ത സാമ്പത്തിക സാഹചര്യത്തിലുള്ള രോഗികളെ അവരുടെ വീടുകളിലെത്തി സന്ദർശിക്കുകയും മതിയായ ചികിത്സാസൗകര്യങ്ങൾ ഉറപ്പാക്കുകയുമാണ് പ്രധാന കർമപരിപാടി. വീടുകളിലെത്തി ഫിസിയോതെറാപ്പി സേവനവും നൽകുന്നുണ്ട്. ഭവനസന്ദർശനത്തിനൊപ്പം ഓഫീസിനോടനുബന്ധിച്ച് സൗജന്യ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. കിഡ്‌നി രോഗികൾക്ക് സൗജന്യമായി മരുന്നും ഡയാലിസിസ് സൗകര്യങ്ങളും സമ്മാനിക്കുന്ന ജീവധാര പദ്ധതി ഇതിനോടകം സംസ്ഥാനത്തുതന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ഉദാരമതികളുടെ പിന്തുണയോടെ വിവിധ സ്വകാര്യ ആശുപത്രികൾക്കായി നാല് ഡയാലിസിസ് മെഷീനുകൾ സൗജന്യമായി സമ്മാനിക്കാൻ സ്വരുമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

മാനസികവൈകല്യങ്ങളെ മറികടക്കാനായി സൈക്യാട്രി ഡോക്ടറുടെ സൗജന്യസേവനവും സ്വരുമ നൽകുന്നുണ്ട്. മാനസിക വെല്ലുവിളി നേരിടുന്നവരുടെ സംഗമവും തെറാപ്പികളും മാസത്തിലൊരിക്കൽ സൈക്യാട്രി ഡേ കെയർ എന്ന പേരിൽ നടത്തുന്നു. വീൽചെയർ, മെഡിക്കൽ ബെഡ്, വോക്കർ, ഓക്‌സിജൻ സിലിണ്ടർ, ഓക്‌സിജൻ കോൺസൻട്രേറ്റർ തുടങ്ങിയവ നിരവധിപേർക്ക് നൽകാൻ ഇതിനോടകം സ്വരുമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

നിർധന കുടുംബങ്ങൾക്ക് വിശേഷാവസരങ്ങളിൽ സൗജന്യമായി ഭക്ഷ്യധാന്യ കിറ്റുകൾ നൽകുന്ന പദ്ധതിയും സ്വരുമയ്ക്കുണ്ട്. പാലിയേറ്റീവ് കെയർ പരിശീലനവും പാലിയേറ്റവ് കെയർ സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ നൽകുന്ന ലവ്‌ ഡേർളി.കോം എന്ന പേരിൽ വെബ്‌പോർട്ടൽ ക്രമീകരണവും സ്വരുമയുടെ പ്രവർത്തനങ്ങളിൽപ്പെടുന്നു.

ഇതിനോടകം രണ്ടായിരത്തോളം കുടുംബങ്ങൾക്ക് സ്വാന്തനമേകാൻ കഴിഞ്ഞതിന്‍റെ ചാരിതാർഥ്യത്തിലാണ് പത്താം വാർഷികാഘോഷങ്ങൾനടക്കുക. കോട്ടയം ജില്ലയിലെ മികച്ച പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള അവാർഡുകളടക്കമുള്ള ഒട്ടേറെ അംഗീകാരങ്ങൾ സ്വരുമയെ തേടിയെത്തിയത് പ്രവർത്തനമികവിന്‍റെ തെളിവാണ്. പത്താം വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തനം അയൽ ജില്ലകളിലേക്കടക്കം വ്യാപിപ്പിക്കാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചിട്ടുള്ളതായി സൊസൈറ്റി പ്രസിഡന്‍റ് മുഹമ്മദ് റിയാസ് കാൾടെക്‌സ്, സെക്രട്ടറി ജോയി മുണ്ടാംമ്പള്ളി, ട്രഷറർ ബോണി ഫ്രാൻസിസ് പള്ളിവാതുക്കൽ എന്നിവർ അറിയിച്ചു.

പത്താം വാർഷികം 22ന് ആനക്കല്ല് സെന്‍റ് ആന്‍റണീസ് പബ്ലിക്ക് സ്‌കൂൾ ഹാളിൽ നടക്കും.