പാലാ ടൗണിൽ ഓടകളുടെ ഇരുമ്പുമൂടികള്‍ അപകടക്കെണിയായി
Sunday, June 16, 2024 9:50 PM IST
പാലാ: നഗരത്തില്‍ ഓടകളുടെ ഇരുമ്പുമൂടികള്‍ തകര്‍ന്നത് അപകടക്കെണിയൊരുക്കുന്നു. ഗ്രില്ലുകള്‍ക്കിടയില്‍ ഇരുചക്രവാഹനങ്ങളും കാല്‍നടയാത്രക്കാരും കുടുങ്ങുന്നത് പതിവായി.

കഴിഞ്ഞ ദിവസം കാല്‍കുരുങ്ങി വിദ്യാര്‍ഥിനിക്കു പരിക്കേറ്റിരുന്നു. പ്രധാന റോഡില്‍നിന്നു റിവര്‍വ്യൂ റോഡിലേക്കുള്ള ലിങ്ക് റോഡിനോട് ചേര്‍ന്നുള്ള ഓടയുടെ ഗ്രില്ലാണ് തകര്‍ന്ന നിലയിലുള്ളത്. ഇതുവഴി നടന്നുപോയ കൊഴുവനാല്‍ സ്വദേശിനിയായ വിദ്യാര്‍ഥിയുടെ കാലിനാണ് പരിക്കേറ്റത്. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ കാലിലെ മുറിവിന് തുന്നലുകള്‍ വേണ്ടിവന്നു.

സംഭവമറിഞ്ഞ് നഗരസഭാധ്യക്ഷന്‍ ഷാജു തുരത്തനും കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പിലും സംഭവസ്ഥലം സന്ദര്‍ശിക്കുകയും പൊതുമരാമത്ത് അധികൃതരെ വിവരം അറിയിക്കുകയും അപകടം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പ്രശ്‌നപരിഹാരത്തിന് നീക്കം നടത്തുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചത്.