ചുണ്ടൻ നിരന്നാൽ ഉത്സവമല്ലേ..?
Sunday, September 29, 2024 12:07 AM IST
ആലപ്പുഴ: വയനാട് ദുരന്തത്തിന്‍റെ അനുഭാവത്തിൽ ആർഭാടവും അർമാദവുമില്ലാതെ വള്ളംകളി നടത്തുമെന്നായിരുന്നു തീരുമാനമെങ്കിലും ചുണ്ടൻ നിരന്നാൽ ഉത്സവമല്ലേയെന്ന് വള്ളംകളി പ്രേമികൾ.

രാവിലെ 11.20 ന് ഇരുട്ടുകുത്തി മത്സരാരംഭത്തിൽ ആവേശമത്ര തുടങ്ങിയില്ലെങ്കിലും പിന്നാലെ വെപ്പുവള്ളങ്ങളുടെ മത്സരമാരംഭിച്ചതോടെ കാണികളുടെ മട്ട് മാറി. ഗാലറികളിൽ ആവേശത്തോടെ എഴുന്നേറ്റ് നിന്ന് കൈത്താളവും ആരവവുമായി ഫിനിഷിംഗ് പോയിന്‍റിലേ ക്കു പാഞ്ഞടുത്തു പുൽകുന്ന വള്ളങ്ങളെ എതിരേറ്റു.

അവരുടെ ആവേശത്തിന് എണ്ണയൊഴിക്കും പാകത്തിൽ കമന്‍ററി പറഞ്ഞുകൊണ്ടിരുന്ന ജോളി എതിരേറ്റ് , ഡി. സജി, ബിനോയ് ജെ. തോട്ടയ്ക്കാട് എന്നിവർ വാക്കുകൾകൊണ്ട് കളിരസം വാരിവിതറുകയായിരുന്നു.