യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം: രണ്ടു പ്രതികൾ കോടതിയിൽ കീഴടങ്ങി
Saturday, September 28, 2024 6:09 AM IST
ഹരിപ്പാട്: വാക്കുതർക്കത്തിന്‍റെ പേരിൽ ചിങ്ങോലിയിൽ യുവാവിനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടു പ്രതികൾ കോടതിയിൽ കീഴടങ്ങി.

രണ്ടാം പ്രതി മുതുകുളം പഞ്ചായത്തംഗം മുതുകുളം വടക്ക് കടയശേരിൽ മിഥുലേഷ് മനോഹരൻ(31), മൂന്നാം പ്രതി കടയശേരിൽ അഖിലേഷ് (21) എന്നിവരാണ് ഹരിപ്പാട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. റിമാൻഡ് ചെയ്ത ഇവരെ കരീലക്കുളങ്ങര പോലീസ് കസ്റ്റഡിയിൽ വാങ്ങും. മുഖ്യപ്രതി ചിങ്ങോലി പ്രസാദ് ഭവനത്തിൽ പ്രവീൺ ഉൾപ്പെടെ ഒൻപതുപേർക്കെതിരെയാണ് കരീലക്കുളങ്ങര പോലീസ് കേസെടുത്തത്. പ്രവീൺ ഒളിവിലാണ്. ചിങ്ങോലി വിശാഖം അനീഷ് (35), ചേപ്പാട് രാകേഷ് ഭവനിൽ രാകേഷ് (36), മുതുകുളം വടക്ക് നടയിൽ പടീറ്റതിൽ ഹേമന്ത് (19), ശ്രീവത്സം ശിവ എസ്. സുരേഷ് (20) എന്നിവരെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു.

തിരുവോണത്തലേന്ന് രാത്രി 10.30ന് ചിങ്ങോലി അനിതാ ഭവനത്തിൽ അർജുനാണ് (28) വെട്ടേറ്റത്. അർജുൻ സുഹൃത്തിന്‍റെ വീട്ടിൽ നിൽക്കുമ്പോൾ മൂന്നു ബൈക്കുകളിൽ വടിവാളുൾപ്പെടെയുളള മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. രണ്ടുകാലിനും മുഖത്തും വലതു കൈക്കും വെട്ടേറ്റ അർജുൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.