മൂന്നര വര്‍ഷത്തിൽ നല്‍കിയത് 1,80,887 പട്ടയങ്ങള്‍: മന്ത്രി കെ. രാജന്‍
Saturday, September 21, 2024 6:07 AM IST
കൊല്ലം: മൂന്നര വര്‍ഷത്തിനിടയിൽ 1,80,887 പേര്‍ക്ക് പട്ടം നൽകാന്‍ കഴിഞ്ഞത് ഭൂപരിഷ്കരണത്തിനു ശേഷം സംസ്ഥാനം കണ്ട ഏറ്റവും വലിയ മുന്നേറ്റമാണെന്ന് മന്ത്രി കെ. രാജന്‍.സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കുന്ന പദ്ധതി പ്രകാരം ജില്ലയിലെ തൊടിയൂര്‍, മേലില വില്ലേജ് ഓഫീസുകളുടെ നിര്‍മാണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

26 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ക്കാണ് സംസ്ഥാനത്ത് ശിലാസ്ഥാപനം നടന്നത്. ഓരോ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ പട്ടയ അസംബ്ലി നടത്തി പരാതികള്‍ പട്ടയ ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെടുത്തുകയും ആറുമാസത്തെ ഇടവേളകളില്‍ അദാലത്തുകള്‍ സംഘടിപ്പിക്കുകയും ചെയ്തതു. അങ്ങനെയാണ് ഇത്രയും പട്ടയങ്ങള്‍ നൽകാനായതെന്ന് മന്ത്രി പറഞ്ഞു.

എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ രേഖകളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തിലൂടെ ഭൂപരിഷ്‌കരണ നിയമത്തിന്‍റെ പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുകയാണ്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകള്‍ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി പുതിയ സാങ്കേതികവിദ്യയുടെ ഏകോപനത്തോടെ ആധുനികവല്‍ക്കരിക്കുകയാണ്. നടപടി ക്രമങ്ങളില്‍ വേഗതയും സ്വകാര്യതയും ഇതിലൂടെ കൈവരിക്കാന്‍ സാധിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അധ്യക്ഷനായി. പുനലൂര്‍ ആര്‍ഡിഒ ജി. സുരേഷ് ബാബു, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.