പുലമൺതോട് നവീകരണത്തിന് സംഘാടകസമിതി ചേർന്നു
Saturday, September 21, 2024 5:54 AM IST
കൊട്ടാരക്കര: മാലിന്യ മുക്തം നവ കേരളം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘടനത്തോടനുബന്ധിച്ച് പുലമൺ തോട് ശുചീകരിക്കുന്നതിനും നവീകരിക്കുന്നതിനുള്ള സംഘാടക സമിതി മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ അധ്യക്ഷതയിൽ ചേർന്നു.

ഒക്ടോബർ രണ്ടിന് കൊട്ടാരക്കരയിൽ നടക്കുന്ന പരിപാടിയിൽ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
തദ്ദേശ സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും ബഹുജനങ്ങളുടേയും പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

മാലിന്യ മുക്തം നവകേരളം, വീണ്ടെടുക്കാം പുലമൺ തോട് എന്ന മുദ്രാവാക്യം ഉയർത്തിയാണ് ശുചീകരണ, നവീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. കൊട്ടാരക്കര നഗരസഭ, കുളക്കട മൈലം പഞ്ചായത്തുകൾ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പുലമൺ തോടിന്‍റെ സമഗ്രമായ വീണ്ടെടുക്കലാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ സമഗ്ര വികസനത്തിന് ലക്ഷ്യം വയ്ക്കുന്ന സമഗ്ര കൊട്ടാരക്കര പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യ നിർമാർജനത്തിനും സഹായകമായ വിവിധ പരിപാടികൾ ഇതിനോട് ചേർന്ന് നടപ്പിലാക്കുന്നുണ്ട്.

കൊട്ടാരക്കര ബ്രദറൻ ഹാളിൽ നടന്ന ചടങ്ങിൽ നവകേരള മിഷൻ സംസ്ഥാന കോഡിനേറ്റർ ഡോ. ടി എൻ. സീമ, കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എസ്.ആർ. രമേശ്, ജില്ലാ കളക്ടർ എൻ. ദേവിദാസ്, റൂറൽ ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐപിഎസ്, ലാൻഡ് യൂസ് ബോർഡ് കമ്മീഷണർ യാസ്മിൻ റഷീദ്‌ തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.