മോഷ്ടിച്ച ആടിനെ ഉപേക്ഷിച്ച് കടന്നവരെ പിടികൂടി
Thursday, September 19, 2024 6:09 AM IST
ചവറ: ആടിനെ മോഷ്ടിച്ച് കൊണ്ടു പോകുന്നതിനിടയില്‍ അയല്‍ക്കാരന്‍ കണ്ടതിനെ തുടര്‍ന്ന് ആടിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞവരെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി.

ആറ്റിങ്ങല്‍ ചരുവിള പുത്തന്‍വീട്ടില്‍ ശിവദാസന്‍ (60), കുണ്ടറ ഇളമ്പള്ളൂര്‍ മുളവന ചിറയില്‍ പുത്തന്‍വീട്ടില്‍ അനീഷ് (37) എന്നിവരെയാണ് ചവറ തെക്കുംഭാഗം പോലിസ് പിടികൂടിയത്. പോലിസ് പറയുന്നത് : തേവലക്കര പാലയ്ക്കല്‍ പാടത്ത് വയല്‍ വീട്ടില്‍ റഹിം വളര്‍ത്തുന്ന ആടിനെ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെ വീട്ടില്‍ നിന്ന് അഴിച്ചെടുത്ത് മിനിലോറിയില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു.

ഇതിനിടയില്‍ അയല്‍വാസിയായ നിസാമിനെ കണ്ട് ഇവര്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാട്ടുകാരുടെ സഹായത്തോടെ സിഐ എസ്. ശ്രീകുമാര്‍, എസ് ഐ ഉണ്ണിക്കൃഷ്ണന്‍, സിപിഒമാരായ ഷഫീഖ്, രഞ്ജിത് എന്നിവരടങ്ങിയ സംഘം രണ്ട് പേരെയും പിടികൂടുകയായിരുന്നു. അനീഷ് മറ്റ് കേസുകളിലുംപ്രതിയാണെന്ന് പോലീസ് പറഞ്ഞു. ആടിനെ ഉടമസ്ഥന് പോലീസ് തിരിച്ച് നല്‍കി.