കൊല്ലം: പെൻഷൻ പരിഷ്കരണ നടപടികൾ തുടങ്ങണമെന്നും കവർന്നെടുത്ത ആനുകുല്യങ്ങൾ തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ജില്ലയിലെ 15 ട്രഷറികൾക്ക് മുന്നിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധ ധർണ നടത്തി.
കുണ്ടറയിൽ ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, കൊട്ടാരക്കരയിൽ എം.എം.നസീർ, കൊല്ലത്ത് ബിന്ദുകൃഷ്ണ, ആശ്രാമത്ത് ശൂരനാട് രാജശേഖരൻ, കരുനാഗപ്പള്ളിയിൽ കെ.സി. രാജൻ, കുന്നത്തൂരിൽ-ആർ. ചന്ദ്രശേഖരൻ, പത്തനാപുരത്ത് ചാമക്കാല ജ്യോതികുമാർ, ചവറയിൽ സന്തോഷ് തുപ്പാശേരി,
ചാത്തന്നൂരിൽ എ.ഷാനവാസ് ഖാൻ, പരവൂരിൽ പി. ശ്രീജ, പൂയപ്പള്ളി വെളിയം ശ്രീകുമാർ , കടയ്ക്കലിൽ ചിതറ എസ്. മുരളീധരൻ നായർ ,ചടയമംഗലത്ത് അഡ്വ വി.ടി.സിബി, പുനലൂരിൽ, ജി . ജയപ്രകാശ്, അഞ്ചൽ-തോയിത്തല മോഹനൻ എന്നിവരാണ് വിവിധ കേന്ദ്രങ്ങളിൽ ഉദ് ഘാടനം ചെയ്തത്.
സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഗോപാലകൃഷ്ണൻ നായർ, സംസ്ഥാന സെക്രട്ടറി കെ.സി .വരദരാജൻ പിള്ള, സെക്രട്ടറിയറ്റ് അംഗങ്ങളായ എം.സുജൈ, കെ.രാജേന്ദ്രൻ, വനിതാ ഫോറം രക്ഷാധികാരി എ. നസീംബീവി, ജില്ലാ പ്രസിഡന്റ് എ.എ .റഷീദ്, ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജി.ബാലചന്ദ്രൻപിള്ള,
എ . മുഹമ്മദ് കുഞ്ഞ്, ബി . സതീശൻ, ജി . സുന്ദരേശൻ, ജി. യശോദരൻ പിള്ള, പെരുമ്പുഴ ഗോപിനാഥൻ പിള്ള, എസ്. ഗോപാലകൃഷ്ണപിള്ള , കടയ്ക്കൽ കുഞ്ഞു കൃഷ്ണപിള്ള, എൻ. സോമൻപിള്ള പട്ടരുവിള വിജയൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ മുഖ്യപ്രസംഗം നടത്തി.
ആറ് ഗഡു ക്ഷാമാശ്വാസം പ്രാബല്യത്തീയതിയും കുടിശികയും വ്യക്തമാക്കി പ്രഖ്യാപിക്കുക, രണ്ട് ശതമാനം ക്ഷാമാശ്വാസം പ്രഖ്യാപിച്ചപ്പോൾ ഒപ്പം നൽകേണ്ടിയിരുന്ന 39 മാസത്തെ കുടിശിക ഉടൻ നൽകുക, പെൻഷൻ പരിഷ്കരണത്തിലെ നാലാം ഗഡുവും ക്ഷാമാശ്വാസവും അനുവദിക്കുക , മെഡിസെപ്പിലെ ന്യൂനതകൾ പരിഹരിക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക എന്നിവയാണ് മറ്റാവശ്യങ്ങൾ.