കെഎസ്ആർടിസി വാണിജ്യസമുച്ചയത്തിൽ വിദ്യാർഥികളുടെ കൂട്ടത്തല്ല്: മൂന്നുപേർക്കു പരിക്ക്
Saturday, June 29, 2024 6:32 AM IST
പത്തോളം പേർക്കെതിരെ പോലീസ് കേസെടുത്തു

കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി വാണിജ്യസമുച്ചയത്തിൽ വിദ്യാർഥികളുടെ കൂട്ടത്തല്ല്. സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. പത്തോളം പേർക്കെതിരെ പോലീസ് കേസെടുത്തു.

നെയ്യാർഡാം ആർപിഎം സഹകരണ കോളജിലെ വിദ്യാർഥി യൂണിയൻ ഭാരവാഹികളായ സ്‌പോർട്‌സ് ക്ലബ് സെക്രട്ടറിയും രണ്ടാം വർഷ ബിബിഎ വിദ്യാർഥിയുമായ ആദി, ക്ലാസ് റപ്രസെന്‍ററ്റീവും രണ്ടാം വർഷ ബികോം വിദ്യാർഥിയുമായ അനു, ശ്രീറാം എന്നിവർക്കാണ് മർദനമേറ്റത്. ഇതേ കോളജിലെ വിദ്യാർഥിയായ അഭിഷേകാണ് സംഘം ചേർന്ന് ഇവരെ മർദിച്ചതെന്ന് ആരോപണമുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെ യായിരുന്നു സംഘർഷത്തിനു തുടക്കം. വിദ്യാർഥിയും കാട്ടാക്കട കട്ടയ്‌ക്കോട് സ്വദേശിയുമായ അഭിഷേകിന്‍റെ മൊബൈൽ ഫോൺ ഇതേ കോളജിലെ വിദ്യാർഥി അനുവിന്‍റെ കൈ അബദ്ധത്തിൽ തട്ടി നിലത്തു വീണതിനെ തുടർന്നായിരുന്നു തർക്കം. ഒടുവിൽ തർക്കം മർദനത്തിൽ കലാശിക്കുകയും കോളജ് അധികൃതർ ഇടപെട്ട് രംഗം ശാന്തമാക്കുകയുമായിരുന്നു.

എന്നാല്‌ കോളജിൽ നിന്നും മടങ്ങിയ അഭിഷേക് കാട്ടാക്കടയിലെത്തി ബന്ധുക്കളും സുഹൃത്തുക്കളുമായ പത്തോളം പേരുമായി കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അനുവിനെ കാത്തുനിന്നു. വൈകുന്നേരം നാലര മണിയോടെ ക്ലാസ് കഴിഞ്ഞ് ബസ് സ്റ്റാൻഡിലെത്തിയ അനുവിനെ അഭിഷേകിന്‍റെ നേതൃത്വത്തിൽ സംഘം തടഞ്ഞുനിറുത്തി ചോദ്യം ചെയ്തു മർദിക്കാനൊരുങ്ങി.

ഈ സമയം സുഹൃത്തുക്കളായ ആദിശ്, ശ്രീറാം എന്നിവർ ഇതു തടയാൻ ശ്രമിച്ചതോടെ പത്തോളം പേരടങ്ങുന്ന സംഘം മൂവരെയും ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ ആദിശിന്‍റെ കൈ ഒടിഞ്ഞു. അനുവിന്‍റെ മേലാസകലം മർദനമേറ്റു നീരുവന്ന നിലയിലാണ്. പത്ത് മിനിറ്റോളം ഭീതി പരത്തിയ സംഘർഷത്തിനൊടുവിൽ പോലിസ് എത്തിയപ്പോഴേക്കും സംഘം പിരിഞ്ഞുപോയി.

ഇതിനിടെ പോലിസ് ചിലരെ പിടികൂടിയെങ്കിലും സംഭവത്തിൽ ഉൾപ്പെട്ടവർ അല്ലെന്നുകണ്ടു വിട്ടയച്ചു. ഇതിനിടെ അനുവും സുഹൃത്തുക്കളും കാട്ടാക്കട പോലീസിൽ പരാതി നൽകിയ ശേഷം ആശുപത്രിയിൽ ചികിത്സ തേടി. ഇതിന്‍റെ അടിസ്ഥാനത്തിൽ അഭിഷേക്, കണ്ടാലറിയാവുന്ന പത്തോളം പേർ എന്നിവർക്കെതിരെ പോലീസ് കേസ് എടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇവർക്കായി അന്വേഷണം ആരംഭിച്ചു.

അതേസമയം കാട്ടാക്കട കെഎസ്ആർടിസി വാണിജ്യ സമുച്ചയത്തിൽ സാമൂഹിക വിരുദ്ധ ശല്യവും സ്‌കൂളിലെയും കോളജിലെയും വിദ്യാർഥികൾ തമ്മിലുള്ള സംഘർഷവും നിത്യ സംഭവമായിരിക്കുകയാണ്. ഇവിടം നിരോധിത ലഹരി ഉൽപ്പന്നങ്ങളുടെ വിപണന കേന്ദ്രമാണെന്ന പരാതിയുമുണ്ട്. ഇതുമൂലം യാത്രക്കാർക്കും വാണിജ്യസമുച്ചയത്തിലെ സ്ഥാപന ഉടമകൾക്കും ഇവിടെയെത്തുന്ന ഉപഭോക്താക്കൾക്കും ബുദ്ധിമുട്ടുകളുണ്ടെന്നും ആക്ഷേപമുണ്ട്.

പ്രദേശത്ത് പോലീസ് പെട്രോളിങ്ങിന്‍റെ അഭാവവും കെഎസ് ആർടിസിയുടെ സുരക്ഷാ ജീവനക്കാരുടെ അഭാവവുമുണ്ടെന്നും ആരോപണമുയരുന്നുണ്ട്.

വാണിജ്യ സമുച്ചയം സാമൂഹ്യവിരുദ്ധരുടെ താവളം

കാട്ടാക്കട: കെഎസ്ആർടിസി വാണിജ്യ സമുച്ചയം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇടമായി മാറുന്നു എന്ന പരാതികൾ നിലനിൽക്കെയാണ് സംഘർഷം ഉണ്ടായത്. പറഞ്ഞു വിലക്കാൻ ശ്രമിച്ചാൽ ഇവരുടെ നേരെ അസഭ്യവർഷവുമായി സംഘം ഒരുമിക്കുന്ന സ്ഥിതിയായതോടെയാണ് കുറേ നാളായി പോലീസിനെ പോലും അറിയിക്കാൻ മിനക്കെടാത്തത്.

പ്രായപൂർത്തിയാകാത്തവരാണ് ഇവിടെ തമ്പടിക്കുന്നതിൽ അധികവുമെന്നതിനാൽ പോലീസിനും ഇവിടുത്തെ പ്രശ്‌നങ്ങളിൽ ഇടപ്പെട്ടാൽ ഉണ്ടാകുന്ന പുലിവാലുകൾ ഓർത്തു തണുപ്പൻ മട്ടുണ്ട്. സ്ഥാപനങ്ങൾക്കു മുന്നിലുള്ള ഇടനാഴിയിലും ഇതിനു സമീപത്തും ഒഴിഞ്ഞുകിടക്കുന്ന ഇടനാഴികളിലും ഒക്കെയാണ് വിദ്യാർഥികളും പുറത്തുള്ളവരും രാവിലെ മുതൽ തമ്പടിക്കുന്നത്. ഇവരിൽ പലരുടെയും നേതൃത്വത്തിൽ ഇവിടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നതും പരസ്യമാണ്. 

സ്ഥലത്ത് പ്രദേശത്തെ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികളെ കൂടാതെ പുറത്തുനിന്നുള്ളവരും എത്തി തമ്പടിക്കുക പതിവാണ്. പലപ്പോഴും യുവാക്കളും കൗമാരക്കാരും തമ്മിലുള്ള തർക്കം കൈയാങ്കളിയിലെത്തി സമീപ കടകളിലേക്കുകൂടെ ആക്രമണം വ്യാപിക്കുന്ന സ്ഥിതിയുമുണ്ട്.