നീറ്റ് ക്രമക്കേട്: പ്രതിഷേധം കടുപ്പിക്കാൻ കോണ്‍ഗ്രസ്
നീറ്റ് ക്രമക്കേട്: പ്രതിഷേധം കടുപ്പിക്കാൻ കോണ്‍ഗ്രസ്
Thursday, June 20, 2024 2:37 AM IST
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി നാളെ എല്ലാ സംസ്ഥാനതലസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും.

ഇതു സംബന്ധിച്ച് കോണ്‍ഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷൻമാർക്കും നിയമസഭാ കക്ഷിനേതാക്കൾക്കും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കൾക്കും ജനറൽ സെക്രട്ടറിമാർക്കും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കത്തയച്ചു.

വിദ്യാർഥികൾക്കു നീതി ലഭിക്കണമെന്നും ഉത്തരവാദികൾക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിഷയം പാർലമെന്‍റിൽ അവതരിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

പരീക്ഷയെ സംബന്ധിച്ചുള്ള പരാതികളിൽ അടിയന്തരമായി തീരുമാനമെടുക്കണമെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.

ചോദ്യപ്പേപ്പർ ചോർച്ച, കുട്ടികൾക്ക് അധിക മാർക്ക് നൽകൽ തുടങ്ങി നിരവധി ക്രമക്കേടുകൾ പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുണ്ട്. എന്തു മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകിയതെന്നതു വെളിപ്പെടുത്താത്തത് ദുരൂഹമാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.


പരീക്ഷാ നടത്തിപ്പിൽ സാങ്കേതികമായ വീഴ്ചകളും ക്രമക്കേടുകളും ഉണ്ടായിട്ടുണ്ട്. ബിഹാർ, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടുള്ള അറസ്റ്റുകൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്രീകൃത തട്ടിപ്പ് നടന്നു എന്നതാണ് സൂചിപ്പിക്കുന്നതെന്നും വേണുഗോപാൽ കത്തിൽ പറഞ്ഞു.

ഇത്തരം തട്ടിപ്പുകളിലൂടെ ധാരാളം വിദ്യാർഥികളുടെ ഭാവി അവതാളത്തിലായിരിക്കുന്നു. ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരേ നിയമം കൊണ്ടുവരുമെന്ന ഉറപ്പ് കോണ്‍ഗ്രസ് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.