കെഎഎസ് ശന്പളം: ആശയക്കുഴപ്പം തുടരുന്നു
കെഎഎസ് ശന്പളം: ആശയക്കുഴപ്പം തുടരുന്നു
Sunday, December 5, 2021 12:22 AM IST
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ജൂണിയർ ടൈം സ്കെയിലായി ഐഎഎസുകാരേക്കാൾ ഉയർന്ന ശന്പളം നിശ്ചയിച്ച നടപടിക്കെതിരേ ഉയർന്ന പ്രതിഷേധം തണുപ്പിക്കാനുള്ള നടപടികളിലെ ആശയക്കുഴപ്പം തുടരുന്നു. ഇതേത്തുടർന്നു കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗ തീരുമാനം ഉത്തരവായി ഇന്നലെയും പുറത്തിറക്കാനായില്ല.

അതിനിടെ, കെഎഎസ് ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർമാർക്കും മീതേ ഉയർന്ന ശന്പള സ്കെയിൽ അനുവദിക്കുകയും മറ്റു തസ്തികകളിലുള്ള ജീവനക്കാരുടെ സ്ഥാനക്കയറ്റം തടയുകയും ചെയ്ത നടപടിയിൽ സർക്കാർ സർവീസിലെ കൂടുതൽ ജീവനക്കാർ ആശങ്കയിലായി. ജില്ലാതലത്തിലെ ഉന്നത തസ്തികകളിൽ എത്താനുള്ള തങ്ങളുടെ സാധ്യതകളെ തടഞ്ഞ് ഉന്നത തസ്തികകൾ പൂർണമായും കെഎഎസിൽ ലയിപ്പിക്കാനുള്ള സർക്കാർ നിലപാടിലാണ് ജീവനക്കാരുടെ ആശങ്ക.


സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്പോൾ സ്പെഷൽ പേ നൽകണമെന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ ആവശ്യത്തിനെതിരേയും പ്രതിഷേധം ശക്തമാണ്.
കെഎഎസിന് ഇപ്പോൾ നിശ്ചയിച്ച ശന്പള സ്കെയിലിൽ കുറവു വരുത്തി പുതുക്കിയ സ്കെയിൽ നിശ്ചയിക്കണമെങ്കിലും സർക്കാരിന്‍റെ നയപരമായ തീരുമാനം ആവശ്യമാണ്. ഇതും മന്ത്രിസഭയിലേക്കു പോകേണ്ടതുണ്ട്.

കഴിഞ്ഞ മന്ത്രിസഭയിൽ 81.800 രൂപ അടിസ്ഥാന ശന്പളം കണക്കാക്കിയാണ് കെഎഎസിന്‍റെ ശന്പള സ്കെയിൽ നിശ്ചയിച്ചത്. ഇപ്പോൾ ജില്ലകളിലെ ഡപ്യൂട്ടി കളക്ടർമാർ അടക്കമുള്ളവരുടെ ശന്പളത്തിലും ഏറെ ഉയർന്നതായാണ് ഇതു നിശ്ചയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.