വിളക്കുപാറയിൽ ടാർ മിക്സിംഗ് പ്ലാന്‍റിന് എൽഡിഎഫ് ഒത്താശയെന്ന് കോൺഗ്രസ്
Sunday, September 29, 2024 6:24 AM IST
അഞ്ചല്‍: ഏരൂർ പഞ്ചായത്തിലെ വിളക്കുപാറ വാർഡിൽ ടാർ മിക്സിംഗ് പ്ലാന്‍റിന് ലൈസന്‍സ് നല്‍കാനുള്ള നീക്കത്തിനെതിരേ കോണ്‍ഗ്രസ് രംഗത്ത്. പ്ലാന്‍റ് സ്ഥാപിക്കുന്നതിനെ ചൊല്ലി ശക്തമായ ജനകീയ പ്രക്ഷോഭമാണ് മുമ്പ് ഉയർന്നു വന്നത്.

ജില്ലാ കളക്ടർ, പി.എസ്. സുപാൽ എംഎൽഎ, ഏരൂർ പഞ്ചായത്ത് പ്രസിഡന്‍റ്, പഞ്ചായത്ത് സെക്രട്ടറി, വിവിധ സർക്കാർ ഡിപ്പാർട്ട്മെന്‍റുകൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾ ഒപ്പു ശേഖരണം നടത്തി വിളക്കുപാറ വാർഡിൽ ടാർ മിക്സിംഗ് പ്ലാന്‍റ് സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. ഈ നിവേദനത്തിന്‍റെ അടിസ്ഥാനത്തിൽ പുനലൂർ എംഎൽഎ സർവകക്ഷി യോഗം വിളിച്ചു ചേർക്കുകയും സർവ കക്ഷി സംഘം പ്രദേശം സന്ദർശിക്കുകയും ചെയ്തു.

വിളക്കുപാറ- മാവിള റോഡിന്‍റേയും പാണയം - ആലഞ്ചേരി റോഡിന്‍റേയും ശോചനീയ അവസ്ഥ പരിഹരിക്കുന്നതിനായി റോഡുകളുടെ പണി പൂർത്തിയാക്കുന്നതു വരെ മാത്രം പ്ലാന്‍റ് പ്രവർത്തിക്കുകയുള്ളുവെന്നും അതിനുശേഷം പ്ലാന്‍റ് നീക്കം ചെയ്യുമെന്നും ഉറപ്പ് നൽകിയിരുന്നു.
പാണയം ആലഞ്ചേരി റോഡിന്‍റെ പ്രവര്‍ത്തികള്‍ പൂർണമായും വിളക്കുപാറ മാവിള റോഡിന്‍റെ പണികൾ ഒന്നാം ഘട്ടവും പൂർത്തീകരിച്ചു കഴിഞ്ഞു.

ദ്രുതഗതിയിൽ പ്ലാന്‍റിന്‍റെ പ്രവർത്തനം തുടരുന്നതിനായി പഞ്ചായത്തിൽ നിന്നു ലഭിക്കേണ്ട ലൈസൻസിനായി അപേക്ഷയുമായി ഏരൂർ പഞ്ചായത്തിനെ സമീപിച്ചിരിക്കുകയാണ് ടാർ മിക്സിംഗ് പ്ലാന്‍റ് ഉടമസ്ഥർ.

പഞ്ചായത്ത് അംഗങ്ങൾ യോഗം കൂടുകയും പുതിയതായി ചുമതലയേറ്റ പഞ്ചായത്ത് സെക്രട്ടറിയെ പരിശോധിച്ച് ലൈസൻസ് നൽകാൻ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ആരെതിർത്താലും പ്രദേശത്തു പ്ലാന്‍റ് പ്രവർത്തിപ്പിക്കുമെന്നാണ് ടാർ മിക്സിംഗ് പ്ലാന്‍റ് ഉടമസ്ഥർ പറയുന്നത്.


ഈ പ്രശ്നത്തിൽ ഇടപെട്ട് പ്രദേശവാസികൾക്ക് വാക്ക് നൽകിയ പഞ്ചായത്ത് മുൻ പ്രസിഡന്‍റിനോട് ഇതിന്‍റെ നിജസ്ഥിതി അറിയുന്നതിനായി ബന്ധപ്പെട്ടപ്പോൾ വിളക്കുപാറ മാവിള റോഡ് പണി പൂർത്തീകരിക്കണമെങ്കിൽ പഞ്ചായത്ത് ലൈസൻസ് നൽകിയേ കഴിയൂവെന്ന വിചിത്ര വാദമാണ് ഉന്നയിച്ചത്.

ഏരൂർ വില്ലേജിൽ മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതിന് എംഎൽഎ, പഞ്ചായത് അംഗങ്ങൾ, മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ എതിരാണ്. ആയിരനെല്ലൂർ വില്ലേജിൽ ടാർ മിക്സിംഗ് പ്ലാന്‍റ് സ്ഥാപിക്കുന്നതിന് അനുകൂല സമീപനവുമാണ്. ഇത് ഇരട്ടത്താപ്പും ഇരട്ട നീതിയുമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ലൈസന്‍സ് നല്‍കാനുള്ള നടപടിയുമായി മുന്നോട്ടുപോയാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്‍റ് സുമേഷ് വിളക്കുപാറ അറിയിച്ചു. അതേസമയം പ്രതിഷേധത്തിന് ശേഷം ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ചട്ടങ്ങള്‍ പാലിച്ച് ടാര്‍ മികിസിംഗ് പ്ലാന്‍റിന് അനുമതി നല്കാന്‍ തീരുമാനിച്ചിരുന്നുവെന്നും ഇതിനായുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ജി. അജിത്ത് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് പുതിയ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് അജിത്ത് അറിയിച്ചു