ഐവറി കോസ്റ്റിൽ നിന്ന് 15000 മെട്രിക് ടൺ തോട്ടണ്ടി ലഭ്യമാക്കും
Sunday, September 29, 2024 6:24 AM IST
കൊല്ലം: ലോകത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉൽപാദിപ്പിക്കുന്ന രാജ്യമായ ഐവറി കോസ്റ്റിൽ നിന്ന് പ്രതിവർഷം 15000 മെട്രിക് ടണ്ണിൽ കുറയാതെ കശുവണ്ടി ലഭ്യമാക്കുമെന്ന് ഐവറി കോസ്റ്റ് അംബാസിഡറായ എറിക് കാമിലി എൻഡ്രി പറഞ്ഞു.

അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘം കശുവണ്ടി വികസന കോർപ്പറേഷൻ സന്ദർശനം നടത്തിയപ്പോഴാണ് ഈ കാര്യം അറിയിച്ചത് . കോർപ്പറേഷന്‍റെ ഒന്നാം നമ്പർ കൊട്ടിയം ഫാക്‌ടറിയിലെ പ്രോസസിംഗിന്‍റെ വിവിധ ഘട്ടങ്ങൾ, പരിപ്പ് ഫില്ലിംഗ്, മൂല്യവർധിത ഉൽപന്നങ്ങൾ, ഓണാഘോഷത്തോടനുബന്ധിച്ച് കൃഷി ചെയ്‌ത പൂന്തോട്ടം എന്നിവ എല്ലാം സംഘം കണ്ടു.

കാപക്‌സ്‌, സ്വകാര്യഫാക്‌ടറികൾ എന്നിവയും തുടർന്ന് സന്ദർശിച്ചു. അവലോകനയോഗത്തിൽ കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ, കാപ്പക്‌സ്‌ ചെയർമാൻ എം. ശിവശങ്കരപിള്ള, കേരള കാഷ്യൂ ബോർഡ് സിഎംഡി എ. അലക്‌സാണ്ടർ, കാഷ്യൂ കോർപ്പറേഷൻ മാനേജിംഗ് ഡയറക്‌ടർ സുനിൽജോൺ, കാപക്സ് എംഡി എം. സന്തോഷ്‌കുമാർ, കോർപറേഷനിലേയും കാപ്പക്സ്, കേരള കാഷ്യൂ ബോർഡ്, കശുമാവ് കൃഷി വികസന ഏജൻസിയിലേയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.


കശുമാവ് കൃഷി, കശുവണ്ടി പ്രോസസിംഗ്, മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദനം, റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് എന്നീ കാര്യങ്ങൾ ഗവൺമെന്‍റ് തലത്തിൽ വിശദമായ ചർച്ചകൾക്കുശേഷം തുടർ നടപടികൾ സ്വീകരിക്കാൻ അവലോകന യോഗത്തിൽ ധാരണയായി.