തിരുവനന്തപുരം -ചെങ്കോട്ട പാതയിൽ മാലിന്യ നിക്ഷേപമേറി
Sunday, September 29, 2024 6:24 AM IST
തെന്മല: ഇടവേളയ്ക്കുശേഷം തിരുവനന്തപുരം ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയില്‍ കുളത്തൂപ്പുഴ മുതല്‍ തെന്മല വരെയുള്ള ഭാഗത്ത് വീണ്ടും മാലിന്യ നിക്ഷേപം വ്യാപകമാകുന്നു. നെടുവണ്ണൂര്‍ക്കടവിനും പള്ളംവെട്ടിക്കും ഇടയിലാണ് വലിയ രീതിയില്‍ മാലിന്യ നിക്ഷേപം നടക്കുന്നത്.

ഇറച്ചി മാലിന്യങ്ങള്‍ ഉള്‍പ്പടെ ഈ ഭാഗത്ത് വ്യാപകമായി തള്ളിയതോടെ അധികൃതര്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. ഇതോടെ മാലിന്യ നിക്ഷേപം കാര്യമായി കുറഞ്ഞിരുന്നു. ഇപ്പോൾ മാലിന്യ നിക്ഷേപം വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

കോഴി ഇറച്ചി, ഹോട്ടല്‍ വേസ്റ്റുകള്‍ എന്നിവ തള്ളുന്നതിനാല്‍ കടുത്ത ദുര്‍ഗന്ധം വമിക്കുകയാണ്. ഇവ ഭക്ഷിക്കാനായി കാട്ടുപന്നി ഉള്‍പ്പടെയുള്ള വന്യമൃഗങ്ങള്‍ കൂട്ടമായി എത്തുന്നത് കാല്‍നട വാഹന യാത്രികര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു. ചാക്കുകളില്‍ കെട്ടി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കൊപ്പം വീട്ടുമാലിന്യങ്ങളും ഇവിടെ വ്യാപകമായി നിക്ഷേപിക്കുന്നുണ്ട്.


തെന്മല ഇക്കോ ടൂറിസം മേഖലയിലേക്ക് പോകാനുള്ള പ്രധാന പാതകളില്‍ ഒന്നാണിത്. മാലിന്യ നിക്ഷേപം വിനോദ സഞ്ചാരികള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. തെരുവ് വിളക്കുകളുടെ അഭാവവും മാലിന്യം നിക്ഷേപിക്കാന്‍ എത്തുന്ന സാമൂഹിക വിരുദ്ധര്‍ക്കു അനുഗ്രഹമാണ്. ഈ ഭാഗത്ത് വനം, ആര്‍പിഎല്‍, പഞ്ചായത്ത് എന്നിവര്‍ സംയുക്ത ഇടപെടല്‍ നടത്തി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

സമീപ പഞ്ചായത്തുകളില്‍ മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് മാലിന്യ നിക്ഷേപം അവസാനിപ്പിക്കാന്‍ കഴിഞ്ഞെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി മാലിന്യ നിക്ഷേപം തടയാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.