റോഡ് മുറിച്ചുകടക്കാന്‍ സൗകര്യമില്ലെന്ന് ആക്ഷേപം: അപകടമേഖലകളില്‍ കാല്‍നട യാത്രക്കാര്‍ക്ക് ഭീതി
Monday, June 24, 2024 5:47 AM IST
കോഴിക്കോട്: തിരക്കേറിയ സ്ഥലങ്ങളില്‍ കാല്‍ നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ സീബ്രാ ലൈനുകള്‍ ഉള്‍പ്പെടെ ഒരുക്കണമെന്ന് ആവശ്യം.

ജില്ലയിൽ ഏറ്റവും കൂടുതൽ വാഹനാപകടങ്ങളുണ്ടാകുന്ന ഫറോക്ക്, നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രധാനപാതകളിൽ ഒരിടത്തും റോഡ് കടക്കാൻ കഴിയാത്ത ദുരവസ്ഥയാണ്‌. ദുരിതമനുഭവിക്കുന്നവർ കൂടുതലും വിദ്യാർഥികളും സ്ത്രീകളും വയോധികരുമാണ്. മീഞ്ചന്ത മുതൽ രാമനാട്ടുകര വരെ പഴയ ദേശീയ പാതയിൽ അരീക്കാട്,

കോർപറേഷൻ സോണൽ ഓഫീസ്, മോഡേൺ മോഡേൺ ജങ്ഷൻ, കുണ്ടായിത്തോട്, ചെറുവണ്ണൂർ കരുണ, ഫെഡറൽ ബാങ്ക്, കോയാസ്, ഫറോക്ക് പൊലീസ് സ്റ്റേഷൻ, പേട്ട, ചുങ്കം, 8/4, പവന്നൂർ പള്ളി, രാമനാട്ടുകര ബസ് ബസ് സ്റ്റാൻഡ്‌ പരിസരം എന്നിവിടങ്ങളിൽ കാൽനടയാത്രക്കാർക്ക്‌ റോഡ് കടക്കൽ ദുഷ്കരമാകുകയാണ്.


ഇതിൽ കുണ്ടായിത്തോട്, ചെറുവണ്ണൂർ സ്കൂൾ, കോയാസ്, രാമനാട്ടുകര എന്നിവ പ്രധാന അപകടമുനമ്പുകളാണ്. കഴിഞ്ഞ ഏഴിനാണ് ചെറുവണ്ണൂർ സ്കൂളിന് സമീപം സീബ്രലൈനിലൂടെ കടന്ന വിദ്യാർഥിനിയെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചത്. മറ്റിടങ്ങളിലും അപകടം പതിവാണ്.

തിരക്കേറിയ ജംഗ്ഷനുകളില്‍ ട്രാഫിക് പോലീസ് സേവനം കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം. പലപ്പോഴും പോലീസ് സാന്നിധ്യം തിരക്കേറിയ സമയങ്ങളില്‍ ഉണ്ടാകാറില്ല.