കുവൈറ്റ് ദുരന്തത്തിൽ മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് ഫൊക്കാന ധനസഹായം കൈമാറി
Friday, June 28, 2024 4:27 PM IST
ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക്: കുവൈറ്റിലെ മാൻഗഫ് തീപിടിത്തത്തിൽ മരിച്ച 24 മലയാളികളുടേയും കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ കൈമാറി.

അ‌ടുത്ത കുടുംബാംഗത്തിന്‍റെ പേരിൽ എഴുതിയ ചെക്ക് നോർക്ക സിഇഒ അജിത്ത് കൊലശേരിക്ക് നൽകി. നോർക്ക ഓരോ കുടുംബത്തിനും ചെക്ക് കൈമാറുമെന്ന് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.

ലോക കേരള സഭയുടെ നാലാം സമ്മേളനത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടന വേദിയിൽ വച്ചായിരുന്നു ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ സഹായം പ്രഖ്യാപിച്ചത്.

ജീവൻ പൊലിഞ്ഞവരുടെ കുടുംബത്തിന്‍റെ ദുഃഖത്തിൽ ലോക മലയാളികൾക്കൊപ്പം ഫൊക്കാനയും പങ്കുചേരുകയാണ് ചെയ്തത്. ആശയറ്റ കുടുംബങ്ങൾക്ക് താങ്ങാവാൻ ഫൊക്കാനയെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്യുമെന്ന് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.

ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷഹി, ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ, വുമൺസ് ചെയർ ബ്രിഡ്ജറ്റ് ജോർജ്‌, ബോർഡ് വൈസ് ചെയർമാൻ സണ്ണി മറ്റമന, ഇലക്ഷൻ കമ്മിഷണർ ഫിലിപ്പോസ് ഫിലിപ്പ്,

അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി സോണി അമ്പൂക്കൻ, ചാരിറ്റി കോർഡിനേറ്റർ ജോയി ഇട്ടൻ, കൺവൻഷൻ കോഓർഡിനേറ്റർ വിജോയ് പട്ടമ്പാടി, മുൻ ഫൊക്കാന പ്രസിഡന്‍റ് അനിരുദ്ധൻ നായർ, മന്മഥൻ നായർ തുടങ്ങിയ ഫൊക്കാനയുടെ ലോക കേരള സഭാ പ്രത്രിനിധികളുടെ സാന്നിധ്യത്തിലായിരുന്നു ബാബു സ്റ്റീഫൻ സഹായം പ്രഖ്യാപിച്ചത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഇത്തരത്തിലുള്ള അവശ്യ സന്ദർഭങ്ങളിലും ഫൊക്കാന എക്കാലവും മറ്റ് പ്രവാസി സംഘടനകളിൽ നിന്നും വേഗത്തിൽ പ്രവർത്തിക്കുന്ന രീതിയാണ് ഫൊക്കാനയുടെ ആരംഭം മുതൽ ഉണ്ടായിട്ടുള്ളത്.

ബാബു സ്റ്റീഫന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് വർഷമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇതിനോടകം നടത്തിക്കഴിഞ്ഞു.