ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ മക്രോണിന് തിരിച്ചടി
Wednesday, July 3, 2024 7:23 AM IST
ജോസ് കുമ്പിളുവേലില്‍
പാരീസ്: ഫ്രഞ്ച് പാര്‍ലമെന്‍റായ നാഷനല്‍ അസംബ്ലിയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 49.5 ദശലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 577 അംഗ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടം ജൂലൈ ഏഴിനാണ് നടക്കുക.

കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് തീവ്ര വലതുപക്ഷമായ നാഷണല്‍ റാലി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ടിക് ടോക് പോലുള്ള ഓണ്‍ലൈന്‍ വഴി തെരഞ്ഞെടുപ്പിന് മുമ്പുള്ള എല്ലാ അഭിപ്രായ വോട്ടെടുപ്പുകളിലും മരീന്‍ ലെ പെന്നിന്‍റെ പാര്‍ട്ടി ആധിപത്യം സ്ഥാപിച്ചിരുന്നു. നാഷണല്‍ റാലി ഭൂരിപക്ഷം നേടാന്‍ സാധ്യതയുണ്ടെന്നാണ് തെരഞ്ഞെടുപ്പിന് മുമ്പുള്ള സര്‍വേകള്‍ സൂചിപ്പിക്കുന്നത്.

ഈ മാസം ഒമ്പതിന് നടന്ന യൂറോപ്യന്‍ പാര്‍ലമെന്‍റെ തെരഞ്ഞെടുപ്പില്‍ മരീന്‍ ലെ പെന്നിന്‍റെ തീവ്ര വലതുപക്ഷ കക്ഷിയായ നാഷനല്‍ റാലി (എന്‍ആര്‍) വന്‍ വിജയം നേടിയതിന് പിന്നാലെയാണ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

യൂറോപ്യന്‍ സാമ്പത്തിക മേഖലയെയും യുക്രെയിനിനുള്ള പാശ്ചാത്യന്‍ രാജ്യങ്ങളുടെ പിന്തുണയെയും തെരഞ്ഞെടുപ്പ് ഫലം കാര്യമായി സ്വാധീനിക്കും. പണപ്പെരുപ്പവും നേതൃത്വത്തിലെ പാളിച്ചകളും മാക്രോണിന് വിനയാകുമെന്നാണ് സൂചന വന്നത് വലിയ വിധയായി.

ഫ്രാന്‍സിലെ വലതുപക്ഷ പോപ്പുലിസ്റ്റുകളുടെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഞെട്ടിക്കുന്ന അഭിപ്രായങ്ങള്‍ക്കൊപ്പ പല നഗരങ്ങളിലും പ്രതിഷേധം ഉയരുന്ന കാഴ്ചയാണ് ഫ്രാന്‍സില്‍ നിന്നും വരുന്നത്. ഫ്രഞ്ച് മാധ്യമങ്ങള്‍ എല്ലാംതന്നെ മാക്രോണിനെതിറെ ഉഷാറായി. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഫ്രാന്‍സ് ഞെട്ടലിലാണ്.

നിലവിലെ പ്രസിഡന്‍റ് 46 കാരനായ ഇമ്മാനുവല്‍ മാക്രോണിനെതിരേ ജനസംഖ്യയുടെ വലിയൊരു ഭാഗവും ദേഷ്യത്തിലും വലതുപക്ഷത്തിന്‍റെ ഉയര്‍ച്ചയ്ക്ക് അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഞായറാഴ്ച, പാരീസിലെ പ്ളേസ് ഡി ലാ റിപ്പബ്ളിക് ഉള്‍പ്പെടെ പല നഗരങ്ങളിലും ഇടതുപക്ഷ രോഷം പൊട്ടിപ്പുറപ്പെട്ടു.