യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ സ്ഥാനം ഹംഗറിക്ക്
Wednesday, July 3, 2024 7:10 AM IST
ജോസ് കുമ്പിളുവേലില്‍
ബ്രസ്‌സൽസ്: യൂറോപ്യന്‍ യൂനിയന്‍റെ നേതൃസ്ഥാനം ഇനി ആറു മാസത്തേക്ക് ഹംഗറിയുടെ പക്കല്‍. തിങ്കളാഴ്ച മുതലാണ് പ്രാബല്യത്തിൽ വരിക. പുതിയ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റ് സഖ്യം രൂപവത്കരിക്കുമെന്ന് ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ അറിയിച്ചു.

യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്‍റ് പദവി 27 അംഗരാജ്യങ്ങള്‍ ഊഴമനുസരിച്ച് ഏറ്റെടുക്കുകയാണ് പതിവ്. അധികാരം കുറവാണെങ്കിലും യൂറോപ്പിന്‍റെ അജണ്ടയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ പദവി സഹായിക്കും.

യൂറോപ്പിനെ വീണ്ടും മഹത്തരമാക്കുക എന്നതാണ് യൂറോപ്യന്‍ യൂണിയന്‍ നേതൃസ്ഥാനത്ത് ഹംഗറി ഉയര്‍ത്തുന്ന മുദ്രാവാക്യം.

അതേസമയം, യുക്രെയ്നിന് പിന്തുണ ഉള്‍പ്പെടെ യൂറോപ്യന്‍ യൂണിയന്‍റെ പൊതുനിലപാടിനോട് കാലങ്ങളായി എതിര്‍പ്പ് പ്രകടിപ്പിക്കുന്ന നേതാവാണ് ഓര്‍ബന്‍. അദ്ദേഹത്തിന്‍റെ നിലപാടുകള്‍ കാരണം നിരവധി കാലമായി യൂണിയനില്‍ ഹംഗറി ഒറ്റപ്പെട്ടിരിക്കുകയായിരുന്നു.