പുന്നയൂർക്കുളത്ത് മണ്ണിടിഞ്ഞ് ബണ്ട് തകർന്നു; കടപ്പുറത്ത് മണൽക്കടത്ത് തടഞ്ഞു
Friday, March 29, 2024 1:13 AM IST
എടംപാടം കോൾപ്പടവിൽ
ബണ്ട് തകർന്നു

പുന്നയൂർക്കുളം: പെരുമ്പടപ്പ് നൂണക്കടവ് എടംപാടം കോൾപ്പടവിൽ ബണ്ട് ഇടിഞ്ഞുതകർന്നു. ആമയം പടവുമായി ബന്ധിപ്പിക്കുന്ന ബണ്ട് 60 മീറ്റർ ദൂരത്തിലാണ് കഴിഞ്ഞ ദിവസം രാത്രി തകർന്നത്. അടി മണ്ണിളകിയതാണ് തകരാർ കാരണമായത്. തോട്ടിൽ വെള്ളം കുറഞ്ഞ സമയമായതിനാൽ കൃഷി നാശം സംഭവിച്ചില്ല.

ബണ്ട് ഇടിഞ്ഞതിനെത്തുടർന്ന് തോട്ടിൽ മണ്ണും ചെളിയും നിറഞ്ഞതിനാൽ മറ്റ് കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കാൻ കഴിയുന്നില്ല.

എടപ്പാടം - ആമയം ബണ്ട് ബലപ്പെടുത്തുന്നതിനിടയിലാണ് തകർച്ച . 850 മീറ്ററിലാണ് നിർമാണം ഇടിയാനുള്ള സാധ്യത പരിശോധിച്ച ശേഷം പുനർനിർമാണം ആരംഭിക്കുമെന്ന് കെഎൽഡിസി അധികൃതർ അറിയിച്ചു.

മണൽക്കടത്ത് തടഞ്ഞ് നാട്ടുകാർ

ചാവക്കാട്: കടപ്പുറം ആശുപത്രിപ്പടിയില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ തീരദേശ റോഡില്‍നിന്ന് മണല്‍ കടത്തുന്നത് യൂത്ത് ലീഗിന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ വീണ്ടും തടഞ്ഞു.

ടിപ്പര്‍ ലോറിയില്‍ കടത്താന്‍ശ്രമിച്ച മണല്‍ പ്രതിഷേധത്തെത്തുടര്‍ന്ന് എടുത്ത സ്ഥലത്തുതന്നെ തിരികെ എത്തിച്ചു. പൊതുമരാമത്ത് വകുപ്പിന്‍റെ തീരദേശ റോഡിനോട് ചേര്‍ന്ന് ജല്‍ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിക്കായി പൈപ്പിടലിന് കുഴിയെടുത്ത ഭാഗത്തെ മണലാണ് ഉദ്യോഗസ്ഥരുടെ അറിവോടെ മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ ശ്രമം നടന്നത്. പൈപ്പ് ഇടാനായി കുഴിച്ച ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലിയാണ് നടക്കുന്നത്.

മണല്‍ കടത്തുന്നത് അനധികൃതമായാണെന്നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ ആരോപണം. ആഴ്ചകള്‍ക്ക് മുമ്പും ഇതേ രീതിയില്‍ മണല്‍ കടത്താനുള്ള ശ്രമം യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. അന്ന് 27 ലോഡ് മണല്‍ വിവിധ പ്രദേശങ്ങളിലേക്ക് കൊണ്ടുപോയെന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഇനി ആവർത്തിക്കില്ലെന്ന് അന്ന് ഉറപ്പ് പറഞ്ഞ ഉദ്യോഗസ്ഥരുടെ സമ്മതത്തിലാണ് മണൽ കടത്ത് വീണ്ടും നടന്നതെന്ന് നാട്ടുകാർ പറഞ്ഞു.