വോട്ടർപട്ടികയെച്ചൊല്ലി തർക്കം, പൂങ്കുന്നത്തു സംഘർഷം
Saturday, April 27, 2024 1:53 AM IST
തൃശൂർ: വോട്ടർപട്ടികയെച്ചൊല്ലിയുള്ള തർക്കത്തെതുടർന്ന് പൂങ്കുന്നം ഹരിശ്രീ സ്കൂളിൽ സംഘർഷാവസ്ഥ. ജില്ലാ കളക്ടർ സ്ഥലത്തെത്തി.

വോട്ടർപട്ടികയിലെ പേരുകൾ സംബന്ധിച്ചുള്ള തർക്കമാണ് സംഘർഷത്തിലെത്തിയത്. സംശയത്തിലുള്ളവരെ വോട്ടുചെയ്യാൻ അനുവദിക്കില്ലെന്നു സിപിഎം, കോണ്‍ഗ്രസ് പ്രവർത്തകർ പറഞ്ഞു. വോട്ടുചെയ്യാൻ അനുവദിക്കാത്തതിൽ കടുത്ത പ്രതിഷേധവുമായി ബിജെപി പ്രവർത്തകരെത്തിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. ഈ ബൂത്തിൽ വോട്ടിംഗ് തടസപ്പെട്ടു. തുടർന്ന് ജില്ലാ കളക്ടർ സ്ഥലത്തെത്തി.

അന്യസംസ്ഥാനക്കാർ, മറ്റു മണ്ഡലങ്ങളിലുള്ളവർ തുടങ്ങി നിരവധിപേരുടെ വോട്ടുകൾ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് യുഡിഎഫ്, എൽഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി. പി. ബാലചന്ദ്രൻ എംഎൽഎ, യുഡിഎഫ് നേതാവ് ഗിരീഷ്കുമാർ, എൽഡിഎഫ് കണ്‍വീനർ കെ. പി.രാജേന്ദ്രൻ എന്നിവർ സ്ഥലത്തെത്തി.

ഇലക്‌ഷൻ കഴിഞ്ഞശേഷം നോക്കാമെന്നാണ് ഇലക്ടറൽ ഓഫീസർ പറഞ്ഞതെന്നു പി. ബാലചന്ദ്രൻ പറഞ്ഞു.