കതിർമണ്ഡപത്തിൽനിന്ന് പോളിംഗ് ബൂത്തിലേക്ക്
Saturday, April 27, 2024 1:53 AM IST
ചേർപ്പ്: കതിർമണ്ഡപത്തിൽനിന്ന് ചേർപ്പ് ഗവ. സ്കൂളിൽ വോട്ട് ചെയ്യാനെത്തി വധൂ വരന്മാർ. മേളപ്രമാണി പെരുവനം ശിവൻ മാരാരുടെയും ധന്യയുടെയും മകൾ അപർണയും വരൻ നെടുപുഴ പനമുക്ക് മലയത്ത് വേണുഗോപാലിന്‍റെയും ജയന്തിയുടെയും മകൻ ശരത്തുമാണു വിവാഹശേഷം ഇന്നലെ ഉച്ചയോടെ വോട്ടുചെയ്യാനത്തെത്തിയത്.

ചേർപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 163 -ാം പോളിംഗ് ബൂത്തിലായിരുന്നു അപർണയുടെ വോട്ട്. വരനായ ശരത്ത് നെടുപുഴ സ്കൂളിൽ ഇന്നലെ രാവിലെ വോട്ട് ചെയ്തു. ശിവൻ മാരാരും ബന്ധുക്കളും ഇവർക്കൊപ്പം വോട്ടിംഗ് കേന്ദ്രത്തിലെത്തിയിരുന്നു. തിരുവുള്ളക്കാവ് ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം.

പാവറട്ടി: കന്നിവോട്ടിൽ ത്രില്ലടിച്ച് നവവധു. പറമ്പൻതളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 102 ാം നമ്പർ പോളിംഗ് ബൂത്തിലാണ് വിവാഹശേഷം നവ വധുവും വരനും വോട്ട് ചെയ്യാനായി എത്തിയത്. മുല്ലശേരി പറമ്പൻതളി അമ്പലത്തിനു സമീപം താമസിക്കുന്ന നടുവിൽപുരയ്ക്കൽ രാജീവിന്‍റെ മകൾ തീർത്ഥയുടെയും പൊന്നാനി ആട്ടെപ്പറമ്പിൽ രവിയുടെ മകൻ രോഹിത്തിന്‍റെയും വിവാഹമായിരുന്നു ഇന്നലെ. ഗുരുവായൂർ ക്ഷേത്രത്തിൽ താലികെട്ടി കണ്ണനെ തൊഴുത് ഇരുവരും വിവാഹവസ്ത്രത്തിൽതന്നെ വോട്ട് രേഖപ്പെടുത്താൻ എത്തുകയായിരുന്നു.

പോളിംഗ് ബൂത്തിലെ നീണ്ട ക്യൂവിൽ നിൽക്കാതെ നവവധുവിനു വോട്ട് ചെയ്യുന്നതിനു നാട്ടുകാർ സൗകര്യം ഒരുക്കി.