നാടിളക്കി പ്രചാരണം നടത്തിയിട്ടും വോട്ടര്‍മാര്‍ എത്തിയില്ല
Saturday, April 27, 2024 1:53 AM IST
സ്വന്തം ലേഖകൻ

തൃശൂര്‍: പതിവില്‍ കൂടുതല്‍ സമയം കിട്ടിയിട്ടും നാടിളക്കി പ്രചരണം നടത്തിയിട്ടും ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം കൂട്ടാന്‍ മുന്നണികള്‍ക്കു കഴിഞ്ഞില്ല. വോട്ടിംഗ് പൂര്‍ത്തിയായപ്പോള്‍ പ്രാഥമികകണക്കില്‍ 72.20 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പോസ്റ്റല്‍ വോട്ടുകളുടെയും മറ്റും കണക്കും എത്തുമ്പോള്‍ ശതമാനം അല്പം കൂടിയേക്കും.

2019ല്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 77.86 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെ വോട്ടിംഗ് ശതമാനത്തിലെത്താൻ സാധ്യതയില്ലെന്നർഥം. 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 72.17 ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആകെ 1483055 വോട്ടര്‍മാരില്‍ 1070825 പേര്‍ വോട്ട് രേഖപ്പെടുത്തി. 708317 പുരുഷ വോട്ടര്‍മാരില്‍ 505101 പേരും (71.31 ശതമാനം) 774718 സ്ത്രീവോട്ടര്‍മാരില്‍ 565719 പേരും (73.02 ശതമാനം) വോട്ട് ചെയ്തു. 20 ട്രാന്‍സ്‌ജെന്‍ഡര്‍മാരില്‍ അഞ്ചു പേരാണ് വോട്ട് രേഖപ്പെടുത്തിയത് (20 ശതമാനം).
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു രേഖപ്പെടുത്തിയത് പുതുക്കാടായിരുന്നു. ഇത്തവണയും വോട്ടിംഗ് ശതമാനം കുറഞ്ഞെങ്കിലും പുതുക്കാടുതന്നെയാണ് മുന്നിൽ.

ഇത്തവണ ഒന്നരമാസമാണ് പ്രചാരണത്തിന് ലഭിച്ചത്. സ്ഥാനാര്‍ഥികളും പാര്‍ട്ടി നേതാക്കളുമൊക്കെ ഏഴു നിയോജക മണ്ഡലങ്ങളിലും രണ്ടും മൂന്നും തവണ പ്രചാരണം നടത്തുകയും വോട്ടര്‍മാരെ നേരിട്ടുകാണുകയുമൊക്കെ ചെയ്തിരുന്നു.

വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പിനോടു വിമുഖത കാണിക്കുന്നതു ജനാധിപത്യത്തിനു ഭീഷണിയാണ്. അതിനാല്‍തന്നെ പരമാവധി എല്ലാ വോട്ടര്‍മാരെയും ബൂത്തിലെത്തിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനും വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു. പുതുതലമുറയാണ് വോട്ടിംഗിനോടു വിമുഖത കാണിക്കുന്നവരില്‍ കൂടുതലും.