അപൂര്‌വകാഴ്ചയായി തീര്‍ഥക്കര പ്രദക്ഷിണം
Saturday, April 27, 2024 1:53 AM IST
ഇരിങ്ങാലക്കുട: ഭക്തര്‌ക്കും ഉത്സവപ്രേമികൾക്കും അപൂര്‌വ കാഴ്ചയായി തീര്‍ഥക്കര പ്രദക്ഷിണം.
കുലീപിനി തീര്‍ഥക്കരയിലൂടെ ചെമ്പടകൊട്ടി മേളത്തോടൊപ്പം വരിവരിയായി ആനകള്‍ നടന്നുപോകുന്നത് കലാസ്വാദകരുടെ കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചയാണ്.

കൂടല്‍മാണിക്യം ക്ഷേത്രോ ത്സവം രൂപകല്പനചെയ്തു എന്ന് വിശ്വസിക്കപ്പെടുന്ന കൊച്ചിരാജാവ് ശക്തന്‍ തമ്പുരാന്‍ തീര്‍ഥക്കര പ്രദ ക്ഷിണം കാണാന്‍ വലി യ തമ്പുരാന്‍ കോവിലകത്തിന്‍റെ പടിഞ്ഞാറേ ഇറയത്ത് നില്‍ക്കാറുള്ളതായും പറയപ്പെടുന്നു.

സ്വര്‍ണനെറ്റിപ്പട്ടങ്ങളും വെള്ളിച്ചമയങ്ങളുമണിഞ്ഞ 17 ഗജവീരന്മാരെ തീര്‍ഥക്കരയിലൂടെ വരിവരിയായി കിഴക്കേനടയിലേക്ക് എഴുന്നള്ളിക്കുന്ന രംഗം കേരളക്കരയില്‍ മറ്റൊരിടത്തും ഇല്ല.